ഹൈദരാബാദ്: തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ അസാദുദീൻ ഉവൈസി നയിക്കുന്ന മജ്ലിസ്-ഇ- ഇത്തേഹാദുൽ മുസ്ലിമീൻ(എംഐഎം) സ്വാധീനം നിലനിർത്തി. നഗരത്തിലെ എട്ടു സീറ്റുകളിൽ മത്സരിച്ച എംഐഎം ഏഴു സീറ്റ് നേടി. ഏഴു പേരും സിറ്റിംഗ് എംഎൽഎമായിരുന്നു. ഇതിൽ അസാദുദീന്റെ സഹോദരൻ അക്ബറുദ്ദീനും ഉൾപ്പെടുന്നു. 2009ലാണ് എംഐഎം ഏഴു സീറ്റുകളിൽ വിജയിക്കുന്നത്. 2014ലും പാർട്ടി ഏഴു സീറ്റ് വിജയം ആവർത്തിച്ചു.
ചന്ദ്രയാൻഗുട്ട മണ്ഡലത്തിൽ 1999 മുതൽ മത്സരിക്കുന്ന അക്ബറുദ്ദീൻ തുടർച്ചയായ അഞ്ചാം ജയമാണു നേടിയത്. ഇത്തവണ 80,263 വോട്ടാണ് അക്ബറുദ്ദീന്റെ ഭൂരിപക്ഷം. ബഹാദുർപുരയിൽ എംഐഎം സ്ഥാനാർഥി മുഹമ്മദ് മൗസം ഖാൻ വിജയിച്ചത് 82,518 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.
രാജേന്ദ്രനഗർ മണ്ഡലത്തിൽ മാത്രമാണു എംഐഎം തോറ്റത്. തെലുങ്കാനയിലെ മറ്റു മണ്ഡലങ്ങളിലെല്ലാം ടിആർഎസിനെയാണ് ഒവൈസിയുടെ പാർട്ടി പിന്തുണച്ചത്.
ചന്ദ്രയാൻഗുട്ട മണ്ഡലത്തിൽ 1999 മുതൽ മത്സരിക്കുന്ന അക്ബറുദ്ദീൻ തുടർച്ചയായ അഞ്ചാം ജയമാണു നേടിയത്. ഇത്തവണ 80,263 വോട്ടാണ് അക്ബറുദ്ദീന്റെ ഭൂരിപക്ഷം. ബഹാദുർപുരയിൽ എംഐഎം സ്ഥാനാർഥി മുഹമ്മദ് മൗസം ഖാൻ വിജയിച്ചത് 82,518 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.
രാജേന്ദ്രനഗർ മണ്ഡലത്തിൽ മാത്രമാണു എംഐഎം തോറ്റത്. തെലുങ്കാനയിലെ മറ്റു മണ്ഡലങ്ങളിലെല്ലാം ടിആർഎസിനെയാണ് ഒവൈസിയുടെ പാർട്ടി പിന്തുണച്ചത്.