അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ മുത്തശ്ശി ഐറീൻ ഒ’ഷിയ 102-ാം ജന്മദിനം ആഘോഷിച്ചത് ആകാശത്തുനിന്നു ചാടി. 16,000 അടി ഉയരത്തിൽനിന്ന് സഹായിക്കൊപ്പം ചാടി പാരഷ്യൂട്ട് ഉപയോഗിച്ച് സുഖകരമായി ഭൂമിയിൽ ഇറങ്ങി. ഇതോടെ ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയും ഒ’ഷിയ സ്വന്തമാക്കി.
നൂറാം ജന്മദിനത്തിലായിരുന്നു മുത്തശ്ശിയുടെ ആദ്യ ആകാശച്ചാട്ടം. ഇത്തവണത്തെ ചാട്ടത്തിനു പിന്നിൽ മറ്റൊരു ലക്ഷ്യംകൂടിയുണ്ടായിരുന്നു. മോട്ടോർ ന്യൂറോൺ രോഗബാധിതരെ സഹായിക്കാനുള്ള കാരുണ്യ സംഘടനയ്ക്കു പണം കണ്ടെത്തൽ. ഒ’ഷിയയുടെ മകൾ ഒരു വർഷം മുന്പ് ഈ രോഗം ബാധിച്ചു മരിച്ചിരുന്നു.
അത്ലറ്റ്സ്റ്റോൺ സ്വദേശിനിയാണ് ഒ’ഷിയ. അഡ്ലെയ്ഡിലെ എസ്എ സ്കൈഡൈവിംഗ് കന്പനിയാണ് ആകാശച്ചാട്ടത്തിനു സൗകര്യം ചെയ്തത്. മുത്തശ്ശിയെ പുറത്തുവഹിച്ചു ചാടിയത് ഇരുപത്തിനാലുകാരനായ ജെഡ് സ്മിത്തും. ബ്രിട്ടീഷുകാരനായ ബ്രൈസൺ വില്യം വെർഡൻ ഹേസ് 2017 മേയിൽ 101 വയസും 38 ദിവസവും പ്രായമുള്ളപ്പോൾ നടത്തിയ ആകാശച്ചാട്ടത്തിന്റെ റിക്കാർഡാണ് ഭേദിക്കപ്പെട്ടത്.
നൂറാം ജന്മദിനത്തിലായിരുന്നു മുത്തശ്ശിയുടെ ആദ്യ ആകാശച്ചാട്ടം. ഇത്തവണത്തെ ചാട്ടത്തിനു പിന്നിൽ മറ്റൊരു ലക്ഷ്യംകൂടിയുണ്ടായിരുന്നു. മോട്ടോർ ന്യൂറോൺ രോഗബാധിതരെ സഹായിക്കാനുള്ള കാരുണ്യ സംഘടനയ്ക്കു പണം കണ്ടെത്തൽ. ഒ’ഷിയയുടെ മകൾ ഒരു വർഷം മുന്പ് ഈ രോഗം ബാധിച്ചു മരിച്ചിരുന്നു.
അത്ലറ്റ്സ്റ്റോൺ സ്വദേശിനിയാണ് ഒ’ഷിയ. അഡ്ലെയ്ഡിലെ എസ്എ സ്കൈഡൈവിംഗ് കന്പനിയാണ് ആകാശച്ചാട്ടത്തിനു സൗകര്യം ചെയ്തത്. മുത്തശ്ശിയെ പുറത്തുവഹിച്ചു ചാടിയത് ഇരുപത്തിനാലുകാരനായ ജെഡ് സ്മിത്തും. ബ്രിട്ടീഷുകാരനായ ബ്രൈസൺ വില്യം വെർഡൻ ഹേസ് 2017 മേയിൽ 101 വയസും 38 ദിവസവും പ്രായമുള്ളപ്പോൾ നടത്തിയ ആകാശച്ചാട്ടത്തിന്റെ റിക്കാർഡാണ് ഭേദിക്കപ്പെട്ടത്.