ന്യൂയോർക്ക്: മാധ്യമസ്വാതന്ത്ര്യത്തിനായി വധിക്കപ്പെടുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തവർക്ക് ടൈം വാരികയുടെ പേഴ്സൺ ഓഫ് ദ ഇയർ അവാർഡ്.
തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട ജമാൽ ഖഷോഗി, മ്യാൻമറിലെ രോഹിംഗ്യൻ കൂട്ടക്കൊല റിപ്പോർട്ട് ചെയതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ച റോയിട്ടേഴ്സ് ലേഖകന്മാരായ വാ ലോൺ, ക്യാ സോ ഓ, ഫിലിപ്പീൻസ് പ്രസിഡന്റ് ഡുട്ടേർട്ടയുടെ ചെയ്തികളെ നിശിതമായി വിമർശിക്കുന്ന മരിയ റേസ എന്നീ വ്യക്തികളാണ് അവാർഡ് നേടിയത്.
യുഎസിലെ കാപ്പിറ്റൽ ഗസറ്റ് പത്രവും അവാർഡിനർഹമായി. തനിക്കെതിരേ വാർത്ത നല്കിയതിന്റെ പേരിലുള്ള പക തീർക്കാനായി ഒരക്രമി ഈ പത്രത്തിന്റെ ഓഫീസിൽ സ്ഫോടനം നടത്തി മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ വധിച്ചിരുന്നു. അവാർഡ് നേടിയവരുടെ നാലു വ്യത്യസ്ത കവർ ചിത്രങ്ങളുമായി ടൈം വാരിക പ്രസിദ്ധീകരിച്ചു.
ജമാൽ ഖഷോഗിയുടെ വധം ആഗോള രാഷ്ട്രീയത്തിൽ വലിയ ഭൂകന്പങ്ങളുണ്ടാക്കി. സൗദിയിലെ മുഹമ്മദ് ബിൻ സൽമാന്റെ വിമർശകനായിരുന്ന ഇദ്ദേഹം സൗദിയിൽനിന്നു പലായനം ചെയ്ത് യുഎസിലെത്തുകയും വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിൽ ലേഖനമെഴുതി വരുകയുമായിരുന്നു. വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലെത്തിയ ഇദ്ദേഹത്തെ പിന്നെയാരും കണ്ടിട്ടില്ല. സൗദിയിൽനിന്നെത്തിയ സംഘം കൊലപ്പെടുത്തിയശേഷം മൃതദേഹം ആസിഡ് ഒഴിച്ചു നശിപ്പിച്ചെന്ന് അനുമാനിക്കപ്പെടുന്നു.
തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട ജമാൽ ഖഷോഗി, മ്യാൻമറിലെ രോഹിംഗ്യൻ കൂട്ടക്കൊല റിപ്പോർട്ട് ചെയതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ച റോയിട്ടേഴ്സ് ലേഖകന്മാരായ വാ ലോൺ, ക്യാ സോ ഓ, ഫിലിപ്പീൻസ് പ്രസിഡന്റ് ഡുട്ടേർട്ടയുടെ ചെയ്തികളെ നിശിതമായി വിമർശിക്കുന്ന മരിയ റേസ എന്നീ വ്യക്തികളാണ് അവാർഡ് നേടിയത്.
യുഎസിലെ കാപ്പിറ്റൽ ഗസറ്റ് പത്രവും അവാർഡിനർഹമായി. തനിക്കെതിരേ വാർത്ത നല്കിയതിന്റെ പേരിലുള്ള പക തീർക്കാനായി ഒരക്രമി ഈ പത്രത്തിന്റെ ഓഫീസിൽ സ്ഫോടനം നടത്തി മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ വധിച്ചിരുന്നു. അവാർഡ് നേടിയവരുടെ നാലു വ്യത്യസ്ത കവർ ചിത്രങ്ങളുമായി ടൈം വാരിക പ്രസിദ്ധീകരിച്ചു.
ജമാൽ ഖഷോഗിയുടെ വധം ആഗോള രാഷ്ട്രീയത്തിൽ വലിയ ഭൂകന്പങ്ങളുണ്ടാക്കി. സൗദിയിലെ മുഹമ്മദ് ബിൻ സൽമാന്റെ വിമർശകനായിരുന്ന ഇദ്ദേഹം സൗദിയിൽനിന്നു പലായനം ചെയ്ത് യുഎസിലെത്തുകയും വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിൽ ലേഖനമെഴുതി വരുകയുമായിരുന്നു. വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലെത്തിയ ഇദ്ദേഹത്തെ പിന്നെയാരും കണ്ടിട്ടില്ല. സൗദിയിൽനിന്നെത്തിയ സംഘം കൊലപ്പെടുത്തിയശേഷം മൃതദേഹം ആസിഡ് ഒഴിച്ചു നശിപ്പിച്ചെന്ന് അനുമാനിക്കപ്പെടുന്നു.