ബെയ്ജിംഗ്: മതസ്വാതന്ത്ര്യം അനുവദിക്കാത്ത കമ്യൂണിസ്റ്റ് സർക്കാരിനെ വിമർശിച്ച പാസ്റ്ററെയും നൂറിലധികം വിശ്വാസികളെയും ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തു. ഏർളി റെയിൻ പ്രൊട്ടൻസ്റ്റന്റ് സഭയുടെ ചെങ്ഡു നഗരത്തിലെ പള്ളിയും പാസ്റ്ററുടെ വസതിയും ഞായറാഴ്ച റെയ്ഡ് ചെയ്യുകയായിരുന്നു.
പാസ്റ്റർ വാംഗ് യിയും ഭാര്യയും അടക്കമുള്ളവർ കസ്റ്റഡിയിലായി. തിങ്കളും ചൊവ്വയും നടന്ന റെയ്ഡിൽ കൂടുതൽ പേരെ പിടികൂടി. ആരാധനാലയങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന നിയമം പാലിക്കാൻ തയാറായില്ലെന്നു പറഞ്ഞാണ് റെയ്ഡ് നടത്തിയത്. വിശ്വാസികളെ പോലീസ് മർദിച്ചതായി സഭാ വൃത്തങ്ങൾ ആരോപിച്ചു.
മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരേ പാസ്റ്റർ പരസ്യമായി ശബ്ദമുയർത്തിയിരുന്നു. ഇതാണ് അറസ്റ്റിനുള്ള യഥാർഥ കാരണമെന്നും സഭാ വൃത്തങ്ങൾ പറഞ്ഞു.
പാസ്റ്റർ വാംഗ് യിയും ഭാര്യയും അടക്കമുള്ളവർ കസ്റ്റഡിയിലായി. തിങ്കളും ചൊവ്വയും നടന്ന റെയ്ഡിൽ കൂടുതൽ പേരെ പിടികൂടി. ആരാധനാലയങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന നിയമം പാലിക്കാൻ തയാറായില്ലെന്നു പറഞ്ഞാണ് റെയ്ഡ് നടത്തിയത്. വിശ്വാസികളെ പോലീസ് മർദിച്ചതായി സഭാ വൃത്തങ്ങൾ ആരോപിച്ചു.
മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരേ പാസ്റ്റർ പരസ്യമായി ശബ്ദമുയർത്തിയിരുന്നു. ഇതാണ് അറസ്റ്റിനുള്ള യഥാർഥ കാരണമെന്നും സഭാ വൃത്തങ്ങൾ പറഞ്ഞു.