ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെ ഞെട്ടിച്ച് ബിഹാറിൽ നിന്നുള്ള ഘടകകക്ഷി രാഷ്ട്രീയ ലോക് സമത പാർട്ടി എൻഡിഎ സഖ്യം വിട്ടു. പാർട്ടിയുടെ പ്രതിനിധിയും കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ രാജിവച്ചു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിക്കേണ്ട പ്രാതിനിധ്യത്തിൽ വഞ്ചിക്കപ്പെട്ടു എന്നാരോപിച്ചാണ് കുശ്വാഹയുടെ രാജി. വിശാല പ്രതിപക്ഷ നിരയിലേക്കു ചേർന്നു നിൽക്കുമെന്ന സൂചനകളും ആർഎൽഎസ്പി നൽകുന്നുണ്ട്. താൻ വഞ്ചിക്കപ്പെട്ടു എന്നു തുറന്നു പറഞ്ഞുകൊണ്ടാണ് കുശ്വാഹയുടെ രാജി. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായില്ല. ബിഹാറിലെ ജനങ്ങൾ അച്ഛേദിൻ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ബിഹാർ ജനത വഞ്ചിക്കപ്പെട്ടുവെന്നും കുശ്വാഹ ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആർഎസ്എസിന്റെ അജൻഡ നടപ്പാക്കിക്കൊണ്ടിരിക്കുന്പോൾ ഒരു മന്ത്രിയായി തുടരാൻ തനിക്കു കഴിയില്ലെന്നും കുശ്വാഹ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് നൽകുന്നതിന് മുൻപായി കുശ്വാഹ ഇന്നലെ രാവിലെ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര കാബിനറ്റ് വെറും റബർ സ്റ്റാന്പായി മാറിയിരിക്കുകയാണെന്നും കാബിനറ്റിന്റെ ഭരണഘടനാപരമായ പ്രവർത്തനംതന്നെ ഇല്ലാതാക്കിയെന്നും മോദിക്കെഴുതിയ രാജിക്കത്തിൽ കുശ്വാഹ ആരോപിച്ചു. തീരുമാനങ്ങൾ കൂടിയാലോചനകളില്ലാതെ തന്നിഷ്ടപ്രകാരം നടപ്പാക്കുകയാണ്. മന്ത്രിമാരും വകുപ്പുകളും റബർ സ്റ്റാന്പുകളായി മാറി. പ്രധാനമന്ത്രിതന്നെ തീരുമാനങ്ങൾ എടുത്തു നടപ്പാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും ബിജെപി പ്രസിഡന്റുമാണ് സർക്കാർ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കുശ്വാഹ തന്റെ കത്തിൽ ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കുന്നതിന് പകരം സർക്കാർ രാഷ്ട്രീയ എതിരാളികളോടു പകരം വീട്ടുന്ന പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും കുശ്വാഹ ആരോപിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനു കൂടുതൽ ലോക്സഭ സീറ്റ് നൽകാൻ ബിജെപി ധാരണ ആയതു മുതൽ കുശ്വാഹ ഇടഞ്ഞു നിൽക്കുകയാണ്. രണ്ട് സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്നു വ്യക്തമായതോടെയാണ് കുശ്വാഹ രാജിവച്ചു സഖ്യം വിട്ടത്. രാഷ്ട്രീയ പാർട്ടികൾ രാജ്യത്തെ യഥാർഥ പ്രശ്നങ്ങളിൽ നിന്നു വഴിമാറി ക്ഷേത്ര നിർമാണം ഉൾപ്പടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന വിഷയങ്ങളിൽ മുഴുകുന്നതിനെതിരേയും കുശ്വാഹ പരസ്യ പ്രതികരണം നടത്തി രംഗത്തെത്തിയിരുന്നു. സ്ഥാപിത താത്പര്യങ്ങൾ മുൻനിർത്തി ബിജെപി പ്രവർത്തിക്കുകയാണ് എന്നാരോപിച്ച് ആർഎൽഎസ്പി പ്രമേയവും ഇറക്കിയിരുന്നു.
ജനതാദൾ യുണൈറ്റഡിൽനിന്നു പുറത്തായി പുതിയ പാർട്ടി രൂപീകരിച്ച ശരദ് യാദവുമായി ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പിയെ ലയിപ്പിക്കുന്നതിനായി ചർച്ചകളും നടക്കുന്നുണ്ട്. കുശ്വാഹ ബിഹാറിലെ ആറു ശതമാനത്തോളം വരുന്ന കൊയേരി എന്ന പിന്നോക്ക വിഭാഗത്തിന്റെ പ്രതിനിധിയാണ്. ബിഹാറിലെ മുപ്പതോളം നിയമസഭ മണ്ഡലങ്ങളിൽ ഇവർക്കു നിർണായക സ്വാധീനമുണ്ട്.
സെബി മാത്യു
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിക്കേണ്ട പ്രാതിനിധ്യത്തിൽ വഞ്ചിക്കപ്പെട്ടു എന്നാരോപിച്ചാണ് കുശ്വാഹയുടെ രാജി. വിശാല പ്രതിപക്ഷ നിരയിലേക്കു ചേർന്നു നിൽക്കുമെന്ന സൂചനകളും ആർഎൽഎസ്പി നൽകുന്നുണ്ട്. താൻ വഞ്ചിക്കപ്പെട്ടു എന്നു തുറന്നു പറഞ്ഞുകൊണ്ടാണ് കുശ്വാഹയുടെ രാജി. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായില്ല. ബിഹാറിലെ ജനങ്ങൾ അച്ഛേദിൻ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ബിഹാർ ജനത വഞ്ചിക്കപ്പെട്ടുവെന്നും കുശ്വാഹ ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആർഎസ്എസിന്റെ അജൻഡ നടപ്പാക്കിക്കൊണ്ടിരിക്കുന്പോൾ ഒരു മന്ത്രിയായി തുടരാൻ തനിക്കു കഴിയില്ലെന്നും കുശ്വാഹ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് നൽകുന്നതിന് മുൻപായി കുശ്വാഹ ഇന്നലെ രാവിലെ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര കാബിനറ്റ് വെറും റബർ സ്റ്റാന്പായി മാറിയിരിക്കുകയാണെന്നും കാബിനറ്റിന്റെ ഭരണഘടനാപരമായ പ്രവർത്തനംതന്നെ ഇല്ലാതാക്കിയെന്നും മോദിക്കെഴുതിയ രാജിക്കത്തിൽ കുശ്വാഹ ആരോപിച്ചു. തീരുമാനങ്ങൾ കൂടിയാലോചനകളില്ലാതെ തന്നിഷ്ടപ്രകാരം നടപ്പാക്കുകയാണ്. മന്ത്രിമാരും വകുപ്പുകളും റബർ സ്റ്റാന്പുകളായി മാറി. പ്രധാനമന്ത്രിതന്നെ തീരുമാനങ്ങൾ എടുത്തു നടപ്പാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും ബിജെപി പ്രസിഡന്റുമാണ് സർക്കാർ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കുശ്വാഹ തന്റെ കത്തിൽ ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കുന്നതിന് പകരം സർക്കാർ രാഷ്ട്രീയ എതിരാളികളോടു പകരം വീട്ടുന്ന പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും കുശ്വാഹ ആരോപിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനു കൂടുതൽ ലോക്സഭ സീറ്റ് നൽകാൻ ബിജെപി ധാരണ ആയതു മുതൽ കുശ്വാഹ ഇടഞ്ഞു നിൽക്കുകയാണ്. രണ്ട് സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്നു വ്യക്തമായതോടെയാണ് കുശ്വാഹ രാജിവച്ചു സഖ്യം വിട്ടത്. രാഷ്ട്രീയ പാർട്ടികൾ രാജ്യത്തെ യഥാർഥ പ്രശ്നങ്ങളിൽ നിന്നു വഴിമാറി ക്ഷേത്ര നിർമാണം ഉൾപ്പടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന വിഷയങ്ങളിൽ മുഴുകുന്നതിനെതിരേയും കുശ്വാഹ പരസ്യ പ്രതികരണം നടത്തി രംഗത്തെത്തിയിരുന്നു. സ്ഥാപിത താത്പര്യങ്ങൾ മുൻനിർത്തി ബിജെപി പ്രവർത്തിക്കുകയാണ് എന്നാരോപിച്ച് ആർഎൽഎസ്പി പ്രമേയവും ഇറക്കിയിരുന്നു.
ജനതാദൾ യുണൈറ്റഡിൽനിന്നു പുറത്തായി പുതിയ പാർട്ടി രൂപീകരിച്ച ശരദ് യാദവുമായി ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പിയെ ലയിപ്പിക്കുന്നതിനായി ചർച്ചകളും നടക്കുന്നുണ്ട്. കുശ്വാഹ ബിഹാറിലെ ആറു ശതമാനത്തോളം വരുന്ന കൊയേരി എന്ന പിന്നോക്ക വിഭാഗത്തിന്റെ പ്രതിനിധിയാണ്. ബിഹാറിലെ മുപ്പതോളം നിയമസഭ മണ്ഡലങ്ങളിൽ ഇവർക്കു നിർണായക സ്വാധീനമുണ്ട്.
സെബി മാത്യു