ന്യൂഡൽഹി: കോണ്‍ഗ്രസിനും ആം ആദ്മി പാർട്ടിക്കും ഇടയിൽ സൗഹൃദത്തിന്റെ പാലം പണിയാൻ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ഇന്നലെ ഡൽഹിയിലെത്തിയ എം.കെ സ്റ്റാലിൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി. തുടർന്നു കേജരിവാളും ആപ്പിലെ മറ്റു നേതാക്കളും ഇന്നലെ പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇരുപതു മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ച് നിൽക്കണമെന്ന് സ്റ്റാലിൻ അഭ്യർഥിച്ചു. ഡിഎംകെ നേതാവ് കനിമൊഴിയും ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസുമായി കൈ കോർക്കാൻ കേജരിവാൾ തയാറാണെങ്കിലും പാർട്ടിയിലെ മറ്റു നേതാക്കളായ മനീഷ് സിസോദിയയും ഗോപാൽ റായിയും കടുത്ത എതിർപ്പുയർത്തുന്നുണ്ട്. രാജ്യസഭയിൽ പ്രതിപക്ഷ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതെയും ആം ആദ്മി പാർട്ടി വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ടു ക്ഷണിച്ചില്ലെന്നായിരുന്നു കാരണം പറഞ്ഞത്.
ഡൽഹിയിൽ നടന്ന കിസാൻ മുക്തി മോർച്ച റാലിയിൽ കേജരിവാളും രാഹുൽ ഗാന്ധിയും ഒരുമിച്ചു വേദി പങ്കിട്ടിരുന്നു. അവിടെവച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസും ആപ്പും ഒരുമിച്ചു നിൽക്കേണ്ടതിനെപ്പറ്റി ഇരുനേതാക്കളോടും സംസാരിച്ചിരുന്നു.
ഇരുപതു മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ച് നിൽക്കണമെന്ന് സ്റ്റാലിൻ അഭ്യർഥിച്ചു. ഡിഎംകെ നേതാവ് കനിമൊഴിയും ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസുമായി കൈ കോർക്കാൻ കേജരിവാൾ തയാറാണെങ്കിലും പാർട്ടിയിലെ മറ്റു നേതാക്കളായ മനീഷ് സിസോദിയയും ഗോപാൽ റായിയും കടുത്ത എതിർപ്പുയർത്തുന്നുണ്ട്. രാജ്യസഭയിൽ പ്രതിപക്ഷ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതെയും ആം ആദ്മി പാർട്ടി വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ടു ക്ഷണിച്ചില്ലെന്നായിരുന്നു കാരണം പറഞ്ഞത്.
ഡൽഹിയിൽ നടന്ന കിസാൻ മുക്തി മോർച്ച റാലിയിൽ കേജരിവാളും രാഹുൽ ഗാന്ധിയും ഒരുമിച്ചു വേദി പങ്കിട്ടിരുന്നു. അവിടെവച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസും ആപ്പും ഒരുമിച്ചു നിൽക്കേണ്ടതിനെപ്പറ്റി ഇരുനേതാക്കളോടും സംസാരിച്ചിരുന്നു.