ചെന്നൈ: ജയിലിൽക്കഴിയുന്ന എഐഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്കെതിരേ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത ഫെറാ (വിദേശനാണയ വിനിമയ നിയന്ത്രണ നിയമം) കേസുകളിൽ, എഗ്മോറിലെ സാന്പത്തfക കുറ്റകൃത്യങ്ങൾക്കായുള്ള അഡീഷണൽ ചീഫ് മെട്രോപ്പോളീറ്റൻ മജിസ്ട്രേറ്റ് കോടതി മുന്പാകെ ഹാജരാക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ശശികലയുടെ അഭിഭാഷകൻ അശോകൻ സമർപ്പിച്ച ഹർജി പരിഗണിച്ചു ജസ്റ്റീസ് എൻ. ആനന്ദ് വെങ്കിടേഷാണ് 13ന് ഹാജരാക്കണമെന്ന ഉത്തരവ് റദ്ദാക്കിയത്.
അനധികൃത സ്വത്തുസന്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടു ബംഗളൂരുവിലെ പരപ്പന അഗ്രഹാര കോടതിയിൽ കഴിയുന്ന ശശികലയെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാനും അദ്ദേഹം നിർദേശിച്ചു. ശശികലയുടെ അനന്തരവൻ വി. ഭാസ്കരനോടു 13നു കോടതിയിൽ ഹാജരാകാൻ നിർദേശിച്ച കോടതി, സാന്പത്തീക കുറ്റകൃത്യ കോടതിയോടു നാലുമാസത്തിനുള്ള കേസ് പൂർത്തിയാക്കാനും നിർദേശിച്ചു.
അനധികൃത സ്വത്തുസന്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടു ബംഗളൂരുവിലെ പരപ്പന അഗ്രഹാര കോടതിയിൽ കഴിയുന്ന ശശികലയെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാനും അദ്ദേഹം നിർദേശിച്ചു. ശശികലയുടെ അനന്തരവൻ വി. ഭാസ്കരനോടു 13നു കോടതിയിൽ ഹാജരാകാൻ നിർദേശിച്ച കോടതി, സാന്പത്തീക കുറ്റകൃത്യ കോടതിയോടു നാലുമാസത്തിനുള്ള കേസ് പൂർത്തിയാക്കാനും നിർദേശിച്ചു.