ലണ്ടൻ: പാർലമെന്റിൽ ഇന്നു നടത്താനിരുന്ന ബ്രെക്സിറ്റ് വോട്ടെടുപ്പ് ഉപേക്ഷിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. സ്വന്തം പാർട്ടിയിലെ എംപിമാരിൽ ചിലരും എതിരായതോടെ വോട്ടെടുപ്പിൽ പരാജയം നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നടപടി. മിക്കവാറും ഇനി ക്രിസ്മസിനു മുന്‍പ് വോട്ടെടുപ്പുണ്ടാവാനിടയില്ല.
യൂറോപ്യന്‍ യൂണിയനിൽ നിന്നു ബ്രിട്ടൻ വിട്ടുപോരുന്നതു (ബ്രെക്സിറ്റ്)സംബന്ധിച്ച് ഇയുവുമായി തെരേസാ മേ ഒപ്പുവച്ച കരാർ പാർലമെന്റ് പാസാക്കിയാലേ പ്രാബല്യത്തിൽ വരൂ. ബ്രിട്ടന് കിട്ടാവുന്ന ഏറ്റവും മെച്ചപ്പെട്ട കരാറാണിതെന്നു മേ പറഞ്ഞെങ്കിലും എംപിമാരെ വിശ്വസിപ്പിക്കാനായില്ല. വോട്ടെടുപ്പു മാറ്റിയെന്ന വാർത്ത വന്നതോടെ പൗണ്ടിന്റെ വില ഇടിഞ്ഞു.
ബ്രിട്ടനു വേണമെങ്കിൽ ബ്രെക്സിറ്റ് വേണ്ടെന്നു വയ്ക്കാമെന്നു നേരത്തെ യൂറോപ്യൻ യൂണിയൻ കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതേസമയം, ബ്രെക്സിറ്റ് കരാറിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടെന്നു ഇയു വക്താവ് പറഞ്ഞു. കോടതിവിധി തങ്ങളുടെ നിലപാടിനെ സ്വാധീനിക്കില്ലെന്നു ഇയു വക്താവ് ആൻഡ്രീവ പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ അടുത്തവർഷം മാർച്ച് 29നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണം. ബ്രിട്ടനു കിട്ടാവുന്ന ഏറ്റവും നല്ല കരാറാണിത്. പുനരാലോചന സാധ്യമല്ലെന്നും ആൻഡ്രീവ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനിൽ നിന്നു ബ്രിട്ടൻ വിട്ടുപോരുന്നതു (ബ്രെക്സിറ്റ്)സംബന്ധിച്ച് ഇയുവുമായി തെരേസാ മേ ഒപ്പുവച്ച കരാർ പാർലമെന്റ് പാസാക്കിയാലേ പ്രാബല്യത്തിൽ വരൂ. ബ്രിട്ടന് കിട്ടാവുന്ന ഏറ്റവും മെച്ചപ്പെട്ട കരാറാണിതെന്നു മേ പറഞ്ഞെങ്കിലും എംപിമാരെ വിശ്വസിപ്പിക്കാനായില്ല. വോട്ടെടുപ്പു മാറ്റിയെന്ന വാർത്ത വന്നതോടെ പൗണ്ടിന്റെ വില ഇടിഞ്ഞു.
ബ്രിട്ടനു വേണമെങ്കിൽ ബ്രെക്സിറ്റ് വേണ്ടെന്നു വയ്ക്കാമെന്നു നേരത്തെ യൂറോപ്യൻ യൂണിയൻ കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതേസമയം, ബ്രെക്സിറ്റ് കരാറിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടെന്നു ഇയു വക്താവ് പറഞ്ഞു. കോടതിവിധി തങ്ങളുടെ നിലപാടിനെ സ്വാധീനിക്കില്ലെന്നു ഇയു വക്താവ് ആൻഡ്രീവ പറഞ്ഞു. ഇപ്പോഴത്തെ നിലയിൽ അടുത്തവർഷം മാർച്ച് 29നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണം. ബ്രിട്ടനു കിട്ടാവുന്ന ഏറ്റവും നല്ല കരാറാണിത്. പുനരാലോചന സാധ്യമല്ലെന്നും ആൻഡ്രീവ പറഞ്ഞു.