ലണ്ടൻ: ശതകോടികളുടെ വായ്പാ തട്ടിപ്പിനുശേഷം ലണ്ടനിലേക്കു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്കു കൈമാറണമെന്ന് യുകെ കോടതി. വിധിക്കെതിരേ മല്യക്ക് 14 ദിവസത്തിനകം മേൽക്കോടതിയെ സമീപിക്കാമെന്നും ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇന്ത്യയിലെ വിവിധബാങ്കുകളിൽ 9000 കോടി കിട്ടാ ക്കടം വരുത്തി വിജയ് മല്യ രാജ്യംവിടുകയായിരുന്നു.
ബാങ്കുകളെ കബളിപ്പിച്ചാണു മല്യ വായ്പ സംഘടിപ്പിച്ചതെന്നും തിരിച്ചടയ്ക്കാൻ ആത്മാർഥമായ ശ്രമം നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ നേരിടാൻ മല്യയെ ഇന്ത്യക്കു കൈമാറണമെന്നും ജഡ്ജി എമ്മ ആർബത്നോട്ട് പറഞ്ഞു.
വായ്പാ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്ന് കേസുകൾ എടുത്തതോടെ 2016 മാർച്ചിലാണ് മല്യ ഇംഗ്ലണ്ടിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സർക്കാർ ഒൗദ്യോഗികമായി ആ വശ്യപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിൽ ലണ്ടനിൽ അറസ്റ്റിലായ മല്യക്കു പിന്നീട് ജാമ്യം ലഭിച്ചു. തന്റെ അഭിഭാഷകർ കോടതിവിധി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നു കോടതിവിധിയോട് മല്യ പ്രതികരിച്ചു.
വായ്പാ തട്ടിപ്പുകേസിൽ നിയമനടപടികൾക്കായി മല്യയെ വിട്ടുകിട്ടാൻ കേന്ദ്രസർക്കാരും അന്വേഷണസംഘവും പരിശ്രമിക്കുകയായിരുന്നു.
ബാങ്കുകളെ കബളിപ്പിച്ചാണു മല്യ വായ്പ സംഘടിപ്പിച്ചതെന്നും തിരിച്ചടയ്ക്കാൻ ആത്മാർഥമായ ശ്രമം നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വിചാരണ നേരിടാൻ മല്യയെ ഇന്ത്യക്കു കൈമാറണമെന്നും ജഡ്ജി എമ്മ ആർബത്നോട്ട് പറഞ്ഞു.
വായ്പാ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്ന് കേസുകൾ എടുത്തതോടെ 2016 മാർച്ചിലാണ് മല്യ ഇംഗ്ലണ്ടിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സർക്കാർ ഒൗദ്യോഗികമായി ആ വശ്യപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിൽ ലണ്ടനിൽ അറസ്റ്റിലായ മല്യക്കു പിന്നീട് ജാമ്യം ലഭിച്ചു. തന്റെ അഭിഭാഷകർ കോടതിവിധി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നു കോടതിവിധിയോട് മല്യ പ്രതികരിച്ചു.
വായ്പാ തട്ടിപ്പുകേസിൽ നിയമനടപടികൾക്കായി മല്യയെ വിട്ടുകിട്ടാൻ കേന്ദ്രസർക്കാരും അന്വേഷണസംഘവും പരിശ്രമിക്കുകയായിരുന്നു.