ഡമാസ്കസ്: സിറിയയിലെ അഭയാർഥി ക്യാന്പിൽ പ്ളാസ്റ്റിക്കും തകരവും ഉപയോഗിച്ചു പിതാവു നിർമിച്ചു കൊടുത്ത കാലുമായി ഇഴഞ്ഞുനീങ്ങിയ എട്ടുവയസുകാരി മായ മെർഹിയെ ഒാർമിക്കുന്നില്ലേ. കഴിഞ്ഞ ജൂണിൽ മായയുടെ ഫോട്ടോ ലോകമെങ്ങുമുള്ള മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയത് ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട തുർക്കി അധികൃതർ ജന്മനാ കാലുകളില്ലാത്ത മായയ്ക്ക് ഈസ്റ്റാംബൂളിലെ ആശുപത്രിയിൽ ചികിത്സ നൽകി. ഇവിടെ വച്ച് കൃത്രിമക്കാലുകൾ നൽകി.
സിറിയയിലെ സെർജില്ലയിലെ ക്യാന്പിൽ മടങ്ങിയെത്തിയ മായ അവിടത്തെ റോഡുകളിലൂടെ നടക്കുന്നതിന്റെയും ക്യാന്പിലെ കുട്ടികളുമൊത്ത് കളിക്കുന്നതിന്റെയും ഫോട്ടോകൾ ശനിയാഴ്ച പത്രങ്ങൾ പ്രസിദ്ധീകരിച്ചു. മായ നടക്കുന്നതു കണ്ടപ്പോൾ തനിക്ക് ഏറെ സന്തോഷം തോന്നിയെന്ന് പിതാവ് മുഹമ്മദ് പറഞ്ഞു. കാലുകളില്ലാത്ത മുഹമ്മദിനും റെഡ്ക്രോസ് കൃത്രിമക്കാലുകൾ നൽകിയെങ്കിലും അതുപയോഗിക്കാൻ താൻ പഠിച്ചുവരുന്നതേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പോ സ്വദേശികളായ മുഹമ്മദും കുടുംബവും യുദ്ധം ശക്തമായതിനെത്തുടർന്നാണ് ഇഡ്ലിബ് പ്രവിശ്യയിലെ അഭയാർഥി ക്യാന്പിൽ എത്തിപ്പെട്ടത്.
സിറിയയിലെ സെർജില്ലയിലെ ക്യാന്പിൽ മടങ്ങിയെത്തിയ മായ അവിടത്തെ റോഡുകളിലൂടെ നടക്കുന്നതിന്റെയും ക്യാന്പിലെ കുട്ടികളുമൊത്ത് കളിക്കുന്നതിന്റെയും ഫോട്ടോകൾ ശനിയാഴ്ച പത്രങ്ങൾ പ്രസിദ്ധീകരിച്ചു. മായ നടക്കുന്നതു കണ്ടപ്പോൾ തനിക്ക് ഏറെ സന്തോഷം തോന്നിയെന്ന് പിതാവ് മുഹമ്മദ് പറഞ്ഞു. കാലുകളില്ലാത്ത മുഹമ്മദിനും റെഡ്ക്രോസ് കൃത്രിമക്കാലുകൾ നൽകിയെങ്കിലും അതുപയോഗിക്കാൻ താൻ പഠിച്ചുവരുന്നതേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പോ സ്വദേശികളായ മുഹമ്മദും കുടുംബവും യുദ്ധം ശക്തമായതിനെത്തുടർന്നാണ് ഇഡ്ലിബ് പ്രവിശ്യയിലെ അഭയാർഥി ക്യാന്പിൽ എത്തിപ്പെട്ടത്.