മോസ്കോ: അന്പത്താറു സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസുകാരന് റഷ്യൻ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 22 പേരെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരവേയാണ് മിഖായിൽ പോപ് കോവിന്‍ (53) രണ്ടാംവട്ടവും ജീവപര്യന്തം തടവുശിക്ഷ കിട്ടിയത്. ഇരകൾക്ക് കാറിൽ ലിഫ്റ്റ് നൽകുകയും വഴിയിൽ വച്ചു കൊലപ്പെടുത്തുകയുമായിരുന്നു ഇയാളുടെ രീതി. ചിലരെ ബലാത്കാരം ചെയ്യുകയും ചെയ്തു.
ഇർകുട്സിനു സമീപമുള്ള അൻഗാർസ്ക് നഗരത്തിൽനിന്നു സ്വൈരിണികളെ ഇല്ലായ്മ ചെയ്യാനാണു കൊല നടത്തിയതെന്നായിരുന്നു പ്രതിയുടെ വാദം. 2012ലാണ് പോപ്കോവ് അറസ്റ്റിലായത്.
ഇർകുട്സിനു സമീപമുള്ള അൻഗാർസ്ക് നഗരത്തിൽനിന്നു സ്വൈരിണികളെ ഇല്ലായ്മ ചെയ്യാനാണു കൊല നടത്തിയതെന്നായിരുന്നു പ്രതിയുടെ വാദം. 2012ലാണ് പോപ്കോവ് അറസ്റ്റിലായത്.