ശ്രീനഗർ: കാഷ്മീരിൽ ശ്രീനഗറിനു സമീപം പതിന്നാലുകാരൻ ഉൾപ്പെടെ മൂന്നു ലഷ്കർ -ഇ- തൊയ്ബ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഒരു സൈനികനും മൂന്നു നാട്ടുകാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു. മുജ്ഗുണ്ട് മേഖലയിൽ ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടിൽ 18 മണിക്കൂർ നീണ്ടു. നിരവധി ആയുധങ്ങളും പ്രദേശത്തുനിന്ന് കണ്ടെടുത്തു. മുദാസിർ റഷീദ് പാറയ്, സഖിബ് ബിലാൽ ഷേക്ക്, പാക് പൗരനായ അലി എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. മുദാസിർ ആണു 14 വയസുള്ളയാൾ. ഓഗസ്റ്റ് മുതൽ മുദാസിറിനെ കാണാനില്ലായിരുന്നു. തോക്കേന്തിയ ചിത്രം കഴിഞ്ഞയാഴ്ച സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
അതേസമയം, മുദാസിറിന്റെ പ്രായം എത്രയാണെന്നു വ്യക്തമായിട്ടില്ലെന്നു പോലീസ് പറഞ്ഞു.
ഏറ്റുമുട്ടലിനുശേഷം നാട്ടുകാരും സുരക്ഷാസൈനികരും തമ്മിൽ സംഘർഷമുണ്ടായി. മുൻകരുതലെന്ന നിലയിൽ ശ്രീനഗറിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, മുദാസിറിന്റെ പ്രായം എത്രയാണെന്നു വ്യക്തമായിട്ടില്ലെന്നു പോലീസ് പറഞ്ഞു.
ഏറ്റുമുട്ടലിനുശേഷം നാട്ടുകാരും സുരക്ഷാസൈനികരും തമ്മിൽ സംഘർഷമുണ്ടായി. മുൻകരുതലെന്ന നിലയിൽ ശ്രീനഗറിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ സസ്പെൻഡ് ചെയ്തിട്ടുണ്ട്.