ലക്നോ: പശുവിനെ അറത്തുവെന്ന അഭ്യൂഹത്തെത്തുടർന്ന് ബുലന്ദ്ഷഹറിൽ അരങ്ങേറിയ കലാപത്തിന്റെ പശ്ചാത്തലത്തിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് റായിസ് അക്തറിനെ സംസ്ഥാന സർക്കാർ സ്ഥലം മാറ്റി. ലക്നോയിലെ പി എ സി ആസ്ഥാനത്തേക്കാണു മാറ്റമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തരം) അരവിന്ദ് കുമാർ അറിയിച്ചു. ഗാസിയാബാദിലെ അഡീഷണൽ എസ്പി മനീഷ് മിശ്രയ്ക്കാണു പകരം ചുമതല.
ജനക്കൂട്ടത്തിന്റെ അക്രമത്തിനിടെ പോലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റ് ചെയ്ത സൈനികനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പ്രതിസ്ഥാനത്തുള്ള ജിതേന്ദ്രമാലിക് എന്ന സൈനികനെ കരേസനാ അധികൃതർ ഉത്തർപ്രദേശിലെ പ്രത്യേകദൗത്യസംഘത്തിനു കൈമാറുകയായിരുന്നുവെന്ന് എസ്ടിഎഫ് ഐജി അമിതാബ് യാഷ് അറിയിച്ചു. പിന്നീട് ഇയാളെ മജിസ്ട്രേറ്റിനു മുന്പാകെ ഹാജരാക്കി.പശുവിന്റെ ജഡം കണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് ഡിസംബർ മൂന്നാംതീയതിയാണ് 400 ഓളംവരുന്ന ആളുകൾ ബലുന്ദ്ഹഷറിൽ അക്രമം അഴിച്ചുവിട്ടത്. അക്രമത്തിനിടെ ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗും 20 കാരനായ യുവാവും വെടിയേറ്റുമരിച്ചു.
ജനക്കൂട്ടത്തിന്റെ അക്രമത്തിനിടെ പോലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റ് ചെയ്ത സൈനികനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പ്രതിസ്ഥാനത്തുള്ള ജിതേന്ദ്രമാലിക് എന്ന സൈനികനെ കരേസനാ അധികൃതർ ഉത്തർപ്രദേശിലെ പ്രത്യേകദൗത്യസംഘത്തിനു കൈമാറുകയായിരുന്നുവെന്ന് എസ്ടിഎഫ് ഐജി അമിതാബ് യാഷ് അറിയിച്ചു. പിന്നീട് ഇയാളെ മജിസ്ട്രേറ്റിനു മുന്പാകെ ഹാജരാക്കി.പശുവിന്റെ ജഡം കണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് ഡിസംബർ മൂന്നാംതീയതിയാണ് 400 ഓളംവരുന്ന ആളുകൾ ബലുന്ദ്ഹഷറിൽ അക്രമം അഴിച്ചുവിട്ടത്. അക്രമത്തിനിടെ ഇൻസ്പെക്ടർ സുബോധ് കുമാർ സിംഗും 20 കാരനായ യുവാവും വെടിയേറ്റുമരിച്ചു.