ഡെറാഡൂൺ: രാജ്യം അപകടത്തിലാണെന്നു കണ്ടാൽ അതിർത്തികടന്നു തീവ്രവാദികൾക്കെതിരേ വീണ്ടുമൊരു മിന്നലാക്രമണത്തിനു സുരക്ഷാ സേന മടിക്കില്ലെന്നു കരസേനാ ഉപമേധാവി ലഫ്. ജനറൽ ദേവരാജ് അൻപു. മിന്നലാക്രമണം കരസേനയുടെ ശക്തിയാണു തെളിയിക്കുന്നത്. ശത്രു വീണ്ടും വെല്ലുവിളിച്ചാൽ അതിനു മടിക്കില്ലെന്ന് ഡെറാഡൂണിൽ സൈനിക അക്കാഡമിയുടെ പാസിംഗ് ഔട്ട് പരേഡിൽ അദ്ദേഹം പറഞ്ഞു.
2016 സെപ്റ്റംബർ 29നാണ് ഇന്ത്യൻ സൈന്യം അതിർത്തികടന്ന് തീവ്രവാദികളെ തുരത്തിയത്. ഉറി സെക്ടറിൽ തീവ്രവാദികൾ 19 സൈനികരെ കൊലപ്പെടുത്തിയതിനു പ്രതികാരമായായിരുന്നു ആക്രമണം. വനിതകളെ സേനയിലെത്തിക്കുന്നതിനെക്കുറിച്ചു ചർച്ചകൾ നടന്നുവരികയാണെന്നും മറ്റു രാജ്യങ്ങളിലേതുപോലെയല്ല പാക്കിസ്ഥാനും ചൈനയുമായുള്ള അതിർത്തിപ്രദേശങ്ങളിലെ സ്ഥിതി-കരസേനാ ഉപമേധാവി കൂട്ടിച്ചേർത്തു.
2016 സെപ്റ്റംബർ 29നാണ് ഇന്ത്യൻ സൈന്യം അതിർത്തികടന്ന് തീവ്രവാദികളെ തുരത്തിയത്. ഉറി സെക്ടറിൽ തീവ്രവാദികൾ 19 സൈനികരെ കൊലപ്പെടുത്തിയതിനു പ്രതികാരമായായിരുന്നു ആക്രമണം. വനിതകളെ സേനയിലെത്തിക്കുന്നതിനെക്കുറിച്ചു ചർച്ചകൾ നടന്നുവരികയാണെന്നും മറ്റു രാജ്യങ്ങളിലേതുപോലെയല്ല പാക്കിസ്ഥാനും ചൈനയുമായുള്ള അതിർത്തിപ്രദേശങ്ങളിലെ സ്ഥിതി-കരസേനാ ഉപമേധാവി കൂട്ടിച്ചേർത്തു.