പാരീസ്: ഫ്രഞ്ച് രാഷ്്ട്രീയത്തിൽ ഇടപെടാൻ യുഎസ് പ്രസിഡന്റ് ട്രംപ് മുതിരരുതെന്ന് യൂറോപ്പ്, വിദേശകാര്യവകുപ്പു മന്ത്രി ഷാൻ യെവ്സ് ലെ ഡ്രിയാൻ ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനെതിരേ ഫ്രാൻസിൽ മഞ്ഞക്കുപ്പായക്കാർ നടത്തുന്ന പ്രതിഷേധത്തെ പരോക്ഷമായി അനുകൂലിച്ചു ട്രംപ് ട്വീറ്റ് ചെയ്തതാണു മന്ത്രിയെ ചൊടിപ്പിച്ചത്.
കനത്ത സാന്പത്തിക ബാധ്യത വരുത്തുന്ന പാരീസ് കാലാവസ്ഥാ ഉടന്പടി അവസാനിപ്പിച്ച് നികുതിഇളവിന്റെ രൂപത്തിൽ പണം ജനങ്ങൾക്കു തിരിച്ചുനൽകണമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഞങ്ങൾ ഇടപെടാറില്ല. ഇതേ സമീപനം തിരിച്ചും പ്രതീക്ഷിക്കുന്നു. ഞങ്ങളെ വെറുതേ വിട്ടേക്കൂ. ഫ്രഞ്ച് പ്രസിഡന്റിന്റെയും അഭിപ്രായമിതാണെന്നു മന്ത്രി ലെ ഡ്രിയാൻ എൽസിഐ ടിവിയോടു പറഞ്ഞു.
ഇതിനിടെ മക്രോൺ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയത്തിനെതിരേ മഞ്ഞക്കുപ്പായക്കാർ തുടർച്ചയായി നാലാം ശനിയാഴ്ചയും നടത്തിയ പ്രതിഷേധം പാരീസിലും മറ്റു ഫ്രഞ്ചു നഗരങ്ങളിലും ഏറെ നാശനഷ്ടത്തിനിടയാക്കി. ഫ്രാൻസിൽ മൊത്തം അറസ്റ്റിലായത് 1723 പേരാണെന്നും ഇവരിൽ 1220 പേർ കസ്റ്റഡിയിൽ തുടരുകയാണെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം ഇന്നലെ വ്യക്തമാക്കി. പ്രക്ഷോഭകർ കാറുകൾ കത്തിക്കുകയും കടകൾക്കു കല്ലെറിയുകയും ചെയ്തു.
സമരത്തെത്തുടർന്ന് ഇന്ധനനികുതി വർധന ഉപേക്ഷിക്കാൻ മക്രോൺ ഭരണകൂടം തയാറായെങ്കിലും ജീവിതച്ചെലവിലുണ്ടായ വർധന ചൂണ്ടിക്കാട്ടി സാന്പത്തികനയം പൊളിച്ചെഴുതാൻ സർക്കാർ തയാറാവണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. പണക്കാർക്കു വേണ്ടി ഭരിക്കുന്ന മക്രോൺ രാജി വയ്ക്കണമെന്നും ആവശ്യമുയർന്നു. ഇതിനിടെ ഇന്ന് പ്രസിഡന്റ് മക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുമെന്നു റിപ്പോർട്ടുണ്ട്. ഏതാനും നികുതി ഇളവുകളും പ്രഖ്യാപിച്ചേക്കും.
കനത്ത സാന്പത്തിക ബാധ്യത വരുത്തുന്ന പാരീസ് കാലാവസ്ഥാ ഉടന്പടി അവസാനിപ്പിച്ച് നികുതിഇളവിന്റെ രൂപത്തിൽ പണം ജനങ്ങൾക്കു തിരിച്ചുനൽകണമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഞങ്ങൾ ഇടപെടാറില്ല. ഇതേ സമീപനം തിരിച്ചും പ്രതീക്ഷിക്കുന്നു. ഞങ്ങളെ വെറുതേ വിട്ടേക്കൂ. ഫ്രഞ്ച് പ്രസിഡന്റിന്റെയും അഭിപ്രായമിതാണെന്നു മന്ത്രി ലെ ഡ്രിയാൻ എൽസിഐ ടിവിയോടു പറഞ്ഞു.
ഇതിനിടെ മക്രോൺ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയത്തിനെതിരേ മഞ്ഞക്കുപ്പായക്കാർ തുടർച്ചയായി നാലാം ശനിയാഴ്ചയും നടത്തിയ പ്രതിഷേധം പാരീസിലും മറ്റു ഫ്രഞ്ചു നഗരങ്ങളിലും ഏറെ നാശനഷ്ടത്തിനിടയാക്കി. ഫ്രാൻസിൽ മൊത്തം അറസ്റ്റിലായത് 1723 പേരാണെന്നും ഇവരിൽ 1220 പേർ കസ്റ്റഡിയിൽ തുടരുകയാണെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം ഇന്നലെ വ്യക്തമാക്കി. പ്രക്ഷോഭകർ കാറുകൾ കത്തിക്കുകയും കടകൾക്കു കല്ലെറിയുകയും ചെയ്തു.
സമരത്തെത്തുടർന്ന് ഇന്ധനനികുതി വർധന ഉപേക്ഷിക്കാൻ മക്രോൺ ഭരണകൂടം തയാറായെങ്കിലും ജീവിതച്ചെലവിലുണ്ടായ വർധന ചൂണ്ടിക്കാട്ടി സാന്പത്തികനയം പൊളിച്ചെഴുതാൻ സർക്കാർ തയാറാവണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. പണക്കാർക്കു വേണ്ടി ഭരിക്കുന്ന മക്രോൺ രാജി വയ്ക്കണമെന്നും ആവശ്യമുയർന്നു. ഇതിനിടെ ഇന്ന് പ്രസിഡന്റ് മക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുമെന്നു റിപ്പോർട്ടുണ്ട്. ഏതാനും നികുതി ഇളവുകളും പ്രഖ്യാപിച്ചേക്കും.