കാബൂൾ: അർജന്റൈൻ ഫുട്ബോളർ ലയണൽ മെസിയുടെ ആരാധകനെന്ന നിലയിൽ ലോകശ്രദ്ധയാകർഷിച്ച അഫ്ഗാൻ ബാലൻ മുർത്താസ അഹമ്മദിയുടെ കുടുംബത്തെ താലിബാൻ ആക്രമിച്ചു. ഗസ്നിയിലെ ജാഗോരിയിൽനിന്നു ജീവനുംകൊണ്ടോടിയ കുടുംബം ഇപ്പോൾ കാബൂളിലാണുള്ളത്.
ന്യൂനപക്ഷമായ ഹസാര വിഭാഗത്തിൽപ്പെട്ടവരാണിവർ. സഹോദരൻ പ്ലാസ്റ്റിക് ബാഗുകൊണ്ട് ഉണ്ടാക്കിക്കൊടുത്ത മെസിയുടെ ജഴ്സിയണിഞ്ഞു നിൽക്കുന്ന മുർത്താസയുടെ ചിത്രം രണ്ടു വർഷം മുന്പു പുറത്തുവന്നിരുന്നു. അന്ന് അഞ്ച് വയസാണ് ബാലന്റെ പ്രായം. ചിത്രം ലോകശ്രദ്ധയാകർഷിച്ചു. തുടർന്ന് മെസിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം മുർത്താസയ്ക്കു ലഭിച്ചു. അതേസമയം മുർത്താസയുടെ പ്രശസ്തി കുടുംബത്തിനു പലവിധ പ്രശ്നങ്ങളുണ്ടാക്കി.
ഗസ്നിയുടെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ മുർത്താസയുടെ ഗ്രാമവും ആക്രമിച്ചതിനെത്തുടർന്ന് കുടുംബത്തിന് നാടുവിടേണ്ടിവന്നു. സ്കൂളിൽ പോകണമെന്നും മെസിയെപ്പോലെ ഫുട്ബോൾ കളിക്കാരനാകണമെന്നുമാണ് മുർത്താസയുടെ ആഗ്രഹം.
ന്യൂനപക്ഷമായ ഹസാര വിഭാഗത്തിൽപ്പെട്ടവരാണിവർ. സഹോദരൻ പ്ലാസ്റ്റിക് ബാഗുകൊണ്ട് ഉണ്ടാക്കിക്കൊടുത്ത മെസിയുടെ ജഴ്സിയണിഞ്ഞു നിൽക്കുന്ന മുർത്താസയുടെ ചിത്രം രണ്ടു വർഷം മുന്പു പുറത്തുവന്നിരുന്നു. അന്ന് അഞ്ച് വയസാണ് ബാലന്റെ പ്രായം. ചിത്രം ലോകശ്രദ്ധയാകർഷിച്ചു. തുടർന്ന് മെസിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം മുർത്താസയ്ക്കു ലഭിച്ചു. അതേസമയം മുർത്താസയുടെ പ്രശസ്തി കുടുംബത്തിനു പലവിധ പ്രശ്നങ്ങളുണ്ടാക്കി.
ഗസ്നിയുടെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ മുർത്താസയുടെ ഗ്രാമവും ആക്രമിച്ചതിനെത്തുടർന്ന് കുടുംബത്തിന് നാടുവിടേണ്ടിവന്നു. സ്കൂളിൽ പോകണമെന്നും മെസിയെപ്പോലെ ഫുട്ബോൾ കളിക്കാരനാകണമെന്നുമാണ് മുർത്താസയുടെ ആഗ്രഹം.