മോസ്കോ: റഷ്യൻ വിമതയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന ല്യുഡ്മിള അലക്സിയേവ(91) മോസ്കോയിലെ ആശുപത്രിയിൽ അന്തരിച്ചു. സോവ്യറ്റ് യൂണിയനിലും തുടർന്നു റഷ്യയിലും ഏഴു പതിറ്റാണ്ട് മനുഷ്യാവകാശങ്ങൾക്കായി പോരാടി.1977 മുതൽ 93 വരെ അമേരിക്കയിൽ പ്രവാസത്തിലായിരുന്നു. തിരിച്ചുവന്നിട്ടും പോരാട്ടം തുടർന്നു. 2009ൽ യൂറോപ്യൻ പാർലമെന്റിന്റെ സഖാറോവ് സമ്മാനം നേടി. അടുത്തയിടെ ക്രിമിയയെ റഷ്യയോടു കൂട്ടിച്ചേർത്ത പുടിന്റെ നടപടിയെ അലക്സിയേവ വിമർശിച്ചിരുന്നു.