സാൻഫ്രാൻസിസ്കോ: അമേരിക്കയിൽ ഒരു രോഗിയിൽ രക്തം കട്ടപിടിച്ചത് ശ്വാസകോശത്തിന്റെ അതേ രൂപത്തിൽ. സാൻഫ്രാൻസിസ്കോയിലെ യൂണിവേഴ്സിറ്റി ഒാഫ് കലിഫോർണിയയിലാണു സംഭവം.
ഹൃദയസ്തംഭനത്തെത്തുടർന്നാണ് രോഗിയെ ഇവിടെ പ്രവേശിപ്പിച്ചത്. രക്ഷപ്പെടുത്താനായി ഡോക്ടർമാർ ശരീരത്തിലേക്ക് കൃത്രിമമായി രക്തം പന്പ് ചെയ്തു. ഈ പ്രക്രിയയുടെ അനന്തരഫലമായി രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ട്.
തുടർന്നുള്ള ദിവസങ്ങളിൽ രോഗി, കട്ടപിടിച്ച രക്തം ഛർദിക്കാൻ തുടങ്ങി. ആദ്യം ചെറിയ രക്തക്കട്ടകളാണു പുറത്തുവന്നത്. അവസാനം വന്നത് വലത്തേ ശ്വാസകോശത്തിലെ രക്തകുഴലുകളുടെ അതേ രൂപത്തിലുള്ള ഒന്നും. വിലങ്ങനെ ആറിഞ്ച് നീളമുണ്ടായിരുന്നു രക്തക്കട്ടയ്ക്ക്.
ഇതുപോലൊരു സംഭവം ഇതിനു മുന്പു കണ്ടിട്ടില്ലെന്ന് യൂണിവേഴ്സിറ്റിയിലെ ഡോക്ടറായ ഗാവിറ്റ് വുഡ്വാർഡ് പറഞ്ഞു. രോഗിയുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹൃദയസ്തംഭനത്തെത്തുടർന്നാണ് രോഗിയെ ഇവിടെ പ്രവേശിപ്പിച്ചത്. രക്ഷപ്പെടുത്താനായി ഡോക്ടർമാർ ശരീരത്തിലേക്ക് കൃത്രിമമായി രക്തം പന്പ് ചെയ്തു. ഈ പ്രക്രിയയുടെ അനന്തരഫലമായി രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ട്.
തുടർന്നുള്ള ദിവസങ്ങളിൽ രോഗി, കട്ടപിടിച്ച രക്തം ഛർദിക്കാൻ തുടങ്ങി. ആദ്യം ചെറിയ രക്തക്കട്ടകളാണു പുറത്തുവന്നത്. അവസാനം വന്നത് വലത്തേ ശ്വാസകോശത്തിലെ രക്തകുഴലുകളുടെ അതേ രൂപത്തിലുള്ള ഒന്നും. വിലങ്ങനെ ആറിഞ്ച് നീളമുണ്ടായിരുന്നു രക്തക്കട്ടയ്ക്ക്.
ഇതുപോലൊരു സംഭവം ഇതിനു മുന്പു കണ്ടിട്ടില്ലെന്ന് യൂണിവേഴ്സിറ്റിയിലെ ഡോക്ടറായ ഗാവിറ്റ് വുഡ്വാർഡ് പറഞ്ഞു. രോഗിയുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.