ന്യൂഡൽഹി: ചൊവ്വാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം വിവാദങ്ങളിലും പ്രതിഷേധങ്ങളിലും ചൂടു പിടിക്കും. എക്സിറ്റ് പോൾ ഫലം പോലെയാണു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങൾ വരുന്നതെങ്കിൽ സർക്കാർ പ്രതിരോധത്തിലാകും. പ്രതിപക്ഷം പൂർവാധികം ഉന്മേഷത്തോടെ ആക്രമണം തുടങ്ങും. കേന്ദ്രസർക്കാരിനെതിരേ സിബിഐയിലെ അഴിച്ചു പണികളും റഫാൽ വിവാദവും ഉയർത്തിപ്പിടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം.
അതേസമയം, പ്രതിരോധനത്തിനായി മുത്തലാക്ക് ബില്ല് സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണു വിവരം. ഇതിനുപുറമേ, കന്പനി നിയമഭേദഗതിയും മെഡിക്കൽ കൗണ്‍സിൽ നിയമഭേദഗതിയും പാർലമെന്റിൽ എത്തും. മുത്തലാക്കിലൂടെ വിവാഹ ബന്ധം വേർപെടുത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിനു പുറമേ കടുത്ത ശിക്ഷഉറപ്പു വരുത്തുന്നതിനും ബില്ലിൽ വ്യവസ്ഥകളുണ്ട്.
ചൊവ്വാഴ്ചയാണു പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. അന്ന് ഇരുസഭകളും മറ്റു നടപടികളിലേക്കു കടക്കാതെ പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാർ അടക്കം അന്തരിച്ച അംഗങ്ങൾക്കു ആദരാഞ്ജലി അർപ്പിച്ചു പിരിയും. അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പുഫലങ്ങൾ കൂടി ചൊവ്വാഴ്ച വരുന്നതോടെ സർക്കാരിനും പ്രതിപക്ഷത്തിനും പാർലമെന്റ് സമ്മേളനം നിർണായകമാകും.
സിബിഐക്കുള്ളിലെ അധികാര തർക്കത്തിനു പുറമേ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി രാജിവച്ച മന്ത്രി എം.ജെ. അക്ബറിന്റെ വിഷയവും പ്രതിപക്ഷം സർക്കാരിനെതിരേ ഉന്നയിക്കും. സമ്മേളനത്തിനു മുന്‍പായി നാളെ ലോക്സഭയിൽ സ്പീക്കർ എല്ലാ കക്ഷികളുടെയും യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, പ്രതിരോധനത്തിനായി മുത്തലാക്ക് ബില്ല് സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണു വിവരം. ഇതിനുപുറമേ, കന്പനി നിയമഭേദഗതിയും മെഡിക്കൽ കൗണ്‍സിൽ നിയമഭേദഗതിയും പാർലമെന്റിൽ എത്തും. മുത്തലാക്കിലൂടെ വിവാഹ ബന്ധം വേർപെടുത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിനു പുറമേ കടുത്ത ശിക്ഷഉറപ്പു വരുത്തുന്നതിനും ബില്ലിൽ വ്യവസ്ഥകളുണ്ട്.
ചൊവ്വാഴ്ചയാണു പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. അന്ന് ഇരുസഭകളും മറ്റു നടപടികളിലേക്കു കടക്കാതെ പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാർ അടക്കം അന്തരിച്ച അംഗങ്ങൾക്കു ആദരാഞ്ജലി അർപ്പിച്ചു പിരിയും. അഞ്ചു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പുഫലങ്ങൾ കൂടി ചൊവ്വാഴ്ച വരുന്നതോടെ സർക്കാരിനും പ്രതിപക്ഷത്തിനും പാർലമെന്റ് സമ്മേളനം നിർണായകമാകും.
സിബിഐക്കുള്ളിലെ അധികാര തർക്കത്തിനു പുറമേ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി രാജിവച്ച മന്ത്രി എം.ജെ. അക്ബറിന്റെ വിഷയവും പ്രതിപക്ഷം സർക്കാരിനെതിരേ ഉന്നയിക്കും. സമ്മേളനത്തിനു മുന്‍പായി നാളെ ലോക്സഭയിൽ സ്പീക്കർ എല്ലാ കക്ഷികളുടെയും യോഗം വിളിച്ചിട്ടുണ്ട്.