ന്യൂഡൽഹി: ഇന്ത്യൻ സൈന്യം അതിർത്തി കടന്നു നടത്തിയ മിന്നലാക്രമണം ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിച്ചു എന്ന കുറ്റപ്പെടുത്തലുമായി നോർത്തേണ് ആർമി കമാൻഡറായിരുന്ന ലഫ്. ജനറൽ ഡി.എസ്. ഹൂഡ. രണ്ടു വർഷം മുൻപ് സൈന്യം നടത്തിയ മിന്നലാ ക്രമണത്തെക്കുറിച്ച് ബിജെപി അനാവശ്യ പ്രചാരണങ്ങൾ നടത്തി രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻവേണ്ടി ആയിരുന്നോ സൈന്യം അത്തരം നടപടി സ്വീകരിച്ചതെന്നുവരെ തോന്നിപ്പിച്ചു എന്നും ഹൂഡ പറഞ്ഞു.
ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് മുന്നറിയിപ്പു നൽകേണ്ടത് അത്യാവശ്യമായിരുന്നു. പക്ഷേ, മിന്നലാക്രമണത്തിനുശേഷം പുറത്തു വന്ന വാർത്തകൾ സൈനികരെ മടുപ്പിക്കുന്നതായിരുന്നെന്നും ഹൂഡ വ്യക്തമാക്കി.
ഇന്ത്യൻ സൈന്യത്തിന്റെ നടപടി നരേന്ദ്ര മോദി സർക്കാരിന്റെ രാജ്യസ്നേഹ പ്രചാരണം മാത്രമായി ഒതുങ്ങിപ്പോയി. ഇന്ത്യൻ സൈനികർക്ക് തിരിച്ചടി നേരിട്ട് ആൾനാശമുണ്ടായെ ങ്കിൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
മിന്നലാക്രമണം വളരെ രഹസ്യമായി നടത്തേണ്ട നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻവേണ്ടി ആയിരുന്നോ സൈന്യം അത്തരം നടപടി സ്വീകരിച്ചതെന്നുവരെ തോന്നിപ്പിച്ചു എന്നും ഹൂഡ പറഞ്ഞു.
ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് മുന്നറിയിപ്പു നൽകേണ്ടത് അത്യാവശ്യമായിരുന്നു. പക്ഷേ, മിന്നലാക്രമണത്തിനുശേഷം പുറത്തു വന്ന വാർത്തകൾ സൈനികരെ മടുപ്പിക്കുന്നതായിരുന്നെന്നും ഹൂഡ വ്യക്തമാക്കി.
ഇന്ത്യൻ സൈന്യത്തിന്റെ നടപടി നരേന്ദ്ര മോദി സർക്കാരിന്റെ രാജ്യസ്നേഹ പ്രചാരണം മാത്രമായി ഒതുങ്ങിപ്പോയി. ഇന്ത്യൻ സൈനികർക്ക് തിരിച്ചടി നേരിട്ട് ആൾനാശമുണ്ടായെ ങ്കിൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
മിന്നലാക്രമണം വളരെ രഹസ്യമായി നടത്തേണ്ട നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.