ന്യൂഡൽഹി: രാഹുൽ ഗാന്ധി ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖം പെയ്ഡ് ന്യൂസാണെന്ന് ആരോപിച്ച് ബിജെപി. കോണ്‍ഗ്രസിനും രാഹുലിനുമെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു.
കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, മുക്താർ അബ്ബാസ് നഖ്വി, ബിജെപി മാധ്യമവിഭാഗം ചുമതലയുള്ള അനിൽ ബലൂനി എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്. ഹൈദരാബാദിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച രാഹുലിന്റെ അഭിമുഖം പണം നൽകി പ്രസിദ്ധീകരിച്ചതാണെന്ന് വ്യക്തമായ തെളിവുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.
രാജസ്ഥാനിലും തെലുങ്കാനയിലും തെരഞ്ഞെടുപ്പ് നടക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ രാഹുൽ ഗാന്ധി തന്റെ അഭിമുഖത്തിലൂടെ വോട്ടർമാരെയും തെരഞ്ഞെടുപ്പു സംവിധാനത്തെയും സ്വാധീനിക്കാൻ ശ്രമിച്ചു. ഇത് തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നാണ് മുക്താർ അബ്ബാസ് നഖ്വി പറഞ്ഞത്. അഞ്ചു സംസ്ഥാനങ്ങളിലും ബിജെപി പരാജയപ്പെടുമെന്നും കോണ്‍ഗ്രസ് വിജയിക്കുമെന്നുമാണു രാഹുൽ പറഞ്ഞത്. ഇത് പെയ്ഡ് ന്യൂസ് തന്നെയാണ്.
തെരഞ്ഞെടുപ്പ് നടക്കുന്നതിന് 48 മണിക്കൂർ മുൻപ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ചട്ടവിരുദ്ധമാണ്. രാഹുൽഗാന്ധി വോട്ടർമാരെ സ്വാധീനിക്കാൻ മനഃപൂർവം അഭിമുഖം വരുത്തിച്ചതാണെന്നും രാഹുലിനും കോണ്‍ഗ്രസിനും എതിരേ നടപടിയെടുക്കണമെന്നുമാണ് നഖ്വി പറഞ്ഞത്.
കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, മുക്താർ അബ്ബാസ് നഖ്വി, ബിജെപി മാധ്യമവിഭാഗം ചുമതലയുള്ള അനിൽ ബലൂനി എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്. ഹൈദരാബാദിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച രാഹുലിന്റെ അഭിമുഖം പണം നൽകി പ്രസിദ്ധീകരിച്ചതാണെന്ന് വ്യക്തമായ തെളിവുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.
രാജസ്ഥാനിലും തെലുങ്കാനയിലും തെരഞ്ഞെടുപ്പ് നടക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ രാഹുൽ ഗാന്ധി തന്റെ അഭിമുഖത്തിലൂടെ വോട്ടർമാരെയും തെരഞ്ഞെടുപ്പു സംവിധാനത്തെയും സ്വാധീനിക്കാൻ ശ്രമിച്ചു. ഇത് തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്നാണ് മുക്താർ അബ്ബാസ് നഖ്വി പറഞ്ഞത്. അഞ്ചു സംസ്ഥാനങ്ങളിലും ബിജെപി പരാജയപ്പെടുമെന്നും കോണ്‍ഗ്രസ് വിജയിക്കുമെന്നുമാണു രാഹുൽ പറഞ്ഞത്. ഇത് പെയ്ഡ് ന്യൂസ് തന്നെയാണ്.
തെരഞ്ഞെടുപ്പ് നടക്കുന്നതിന് 48 മണിക്കൂർ മുൻപ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ചട്ടവിരുദ്ധമാണ്. രാഹുൽഗാന്ധി വോട്ടർമാരെ സ്വാധീനിക്കാൻ മനഃപൂർവം അഭിമുഖം വരുത്തിച്ചതാണെന്നും രാഹുലിനും കോണ്‍ഗ്രസിനും എതിരേ നടപടിയെടുക്കണമെന്നുമാണ് നഖ്വി പറഞ്ഞത്.