ഷിർദി: അണക്കെട്ട് നിർമിക്കാൻ ശ്രീ സായിബാബ സംസ്ഥാൻ ട്രസ്റ്റിൽ(എസ്എസ്എസ്ടി) നിന്ന് 500 കോടി രൂപ പലിശരഹിത വായ്പയെടുക്കാനുള്ള മഹാരാഷ്ട്ര സർക്കാർ നീക്കത്തിനെതിരേ എൻസിപി.
സംസ്ഥാന സർക്കാരിന്റെ സാന്പത്തിക തകർച്ചയാണ് ഈ നീക്കം കാണിക്കുന്നതെന്നു മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് എൻസിപിയിലെ ധനഞ്ജയ മുണ്ഡെ പറഞ്ഞു. 500 കോടി രൂപ വായ്പക്കായി അടുത്തിടെ എസ്എസ്എസ്ടിയും ഗോദാവരി-മറാത്ത്വാഡ ഇറിഗേഷൻ ഡെവലപ്മെന്റ് കോർപറേഷനും (ജിഎംഐഡിസി) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഷിർദി ക്ഷേത്രത്തിലെ ഫണ്ടിൽനിന്ന് 700 കോടി രൂപ സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും മുണ്ഡെ പറഞ്ഞു. പ്രവാരനദിയിലെ നിൽവാഡെ അണക്കെട്ടു കൊണ്ട് അഹമ്മദ്നഗർ, നാസിക് ജില്ലകളിലെ 182 ഗ്രാമങ്ങൾക്കു പ്രയോജനം ലഭിക്കും.
സംസ്ഥാന സർക്കാരിന്റെ സാന്പത്തിക തകർച്ചയാണ് ഈ നീക്കം കാണിക്കുന്നതെന്നു മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് എൻസിപിയിലെ ധനഞ്ജയ മുണ്ഡെ പറഞ്ഞു. 500 കോടി രൂപ വായ്പക്കായി അടുത്തിടെ എസ്എസ്എസ്ടിയും ഗോദാവരി-മറാത്ത്വാഡ ഇറിഗേഷൻ ഡെവലപ്മെന്റ് കോർപറേഷനും (ജിഎംഐഡിസി) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഷിർദി ക്ഷേത്രത്തിലെ ഫണ്ടിൽനിന്ന് 700 കോടി രൂപ സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും മുണ്ഡെ പറഞ്ഞു. പ്രവാരനദിയിലെ നിൽവാഡെ അണക്കെട്ടു കൊണ്ട് അഹമ്മദ്നഗർ, നാസിക് ജില്ലകളിലെ 182 ഗ്രാമങ്ങൾക്കു പ്രയോജനം ലഭിക്കും.