ബര്‍ലിന്‍: ജർമൻ ചാൻസലർ ആംഗല മെർക്കൽ, ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയ(സിയുഡി)ന്റെ അധ്യക്ഷപദവിയിൽനിന്നു പടിയിറങ്ങി. ‘മിനി മെർക്കൽ’ എന്നറിയപ്പെടുന്ന അന്നെഗ്രെട്ടെ ക്രാമ്പ് കാരന് ബൗവറാണ് ഇനി പാർട്ടിയെ നയിക്കുക. പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.
മെർക്കലിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരിയാണ് അന്നെഗ്രെട്ടെ. ദൃഢനിശ്ചയം, മൃദുഭാഷണം, രാഷ്ട്രീയ പ്രതിസന്ധികൾക്കു പരിഹാരം കാണൽ തുടങ്ങിയ കാര്യങ്ങളിൽ മെർക്കലിനോട് അസാധാരണ സാദൃശ്യമുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക അന്‍പത്താറുകാരിയായ അന്നെഗ്രെട്ടെയായിരിക്കും. പാർട്ടിക്കു ഭൂരിപക്ഷം കിട്ടിയാൽ അടുത്ത ചാൻസലറാകും.
പരേതനായ മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളില്‍നിന്ന് 2000ലാണ് ആംഗല പാർട്ടി നേതൃപദവി ഏറ്റെടുത്തത്.
ഹാംബുര്‍ഗില്‍ നടന്ന പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനത്തിൽ നേരിയ വ്യത്യാസത്തിലാണ് അന്നെഗ്രെട്ടെ തെരഞ്ഞെടുക്കപ്പെട്ടത്. 51.75 ശതമാനം വോട്ടാണ് കിട്ടിയത്. ആരോഗ്യമന്ത്രി സ്റ്റെഫാന്‍ സ്ഫാന്‍, മുന്‍ നേതാവായ ഫ്രീഡ്രിച്ച് മെര്‍സ് എന്നിവരായിരുന്നു എതിരാളികള്‍.
അന്നെഗ്രെട്ടെ മൂന്നു മക്കളുടെ അമ്മയാണ്. ക്രൈസ്തവ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന അവർ ഗർഭച്ഛിദ്രത്തിനെതിരേ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ
മെർക്കലിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരിയാണ് അന്നെഗ്രെട്ടെ. ദൃഢനിശ്ചയം, മൃദുഭാഷണം, രാഷ്ട്രീയ പ്രതിസന്ധികൾക്കു പരിഹാരം കാണൽ തുടങ്ങിയ കാര്യങ്ങളിൽ മെർക്കലിനോട് അസാധാരണ സാദൃശ്യമുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക അന്‍പത്താറുകാരിയായ അന്നെഗ്രെട്ടെയായിരിക്കും. പാർട്ടിക്കു ഭൂരിപക്ഷം കിട്ടിയാൽ അടുത്ത ചാൻസലറാകും.
പരേതനായ മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളില്‍നിന്ന് 2000ലാണ് ആംഗല പാർട്ടി നേതൃപദവി ഏറ്റെടുത്തത്.
ഹാംബുര്‍ഗില്‍ നടന്ന പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനത്തിൽ നേരിയ വ്യത്യാസത്തിലാണ് അന്നെഗ്രെട്ടെ തെരഞ്ഞെടുക്കപ്പെട്ടത്. 51.75 ശതമാനം വോട്ടാണ് കിട്ടിയത്. ആരോഗ്യമന്ത്രി സ്റ്റെഫാന്‍ സ്ഫാന്‍, മുന്‍ നേതാവായ ഫ്രീഡ്രിച്ച് മെര്‍സ് എന്നിവരായിരുന്നു എതിരാളികള്‍.
അന്നെഗ്രെട്ടെ മൂന്നു മക്കളുടെ അമ്മയാണ്. ക്രൈസ്തവ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന അവർ ഗർഭച്ഛിദ്രത്തിനെതിരേ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ജോസ് കുന്പിളുവേലിൽ