ബെയ്ജിംഗ്: ചന്ദ്രന്റെ ഇരുണ്ട വശത്തു ഗവേഷണങ്ങൾ നടത്താനുള്ള റോവർ ചൈന അയച്ചു. ശനിയാഴ്ച പുലർച്ചെ വിക്ഷേപിച്ച ചാംഗ്ഇ-4 ലൂണാർ റോവർ പുതുവത്സരത്തിൽ ചന്ദ്രനിലിറങ്ങും.
ഭൂമിയിൽനിന്ന് ഏറ്റവും അകലത്തിലുള്ള ചന്ദ്രമേഖലയാണ് ഇരുണ്ട വശം. ഇവിടെ റോവർ ഇറക്കി പരീക്ഷണം നടത്താൻ അമേരിക്കയും റഷ്യയും ഇതുവരെ മുതിർന്നിട്ടില്ല. ഭൂമിയോട് അടുത്ത വശത്തിനു വിപരീതമായി ഇരുണ്ടവശം ഒട്ടുംതന്നെ നിരപ്പുള്ളതല്ല. ഇവിടെനിന്ന് ആശയവിനിമയത്തിനുള്ള സിഗ്നൽ ലഭ്യമാക്കുന്നതും എളുപ്പമല്ല. ചന്ദ്രനും ഭൂമിക്കും ഇടയിൽ പ്രത്യേക ഉപഗ്രഹം വിക്ഷേപിച്ചാണ് ചൈന ആശയവിനിമയം സാധ്യമാക്കുന്നത്.
ഇരുണ്ട വശത്തെ മണ്ണിന്റെ സ്വഭാവം റോവർ പഠിക്കും. വെള്ളമുണ്ടോയെന്നു പരിശോധിക്കും. ഉരുളക്കിഴങ്ങിന്റേത് അടക്കം വിത്തുകൾ വിതച്ചു മുളയ്ക്കുമോയെന്നും പഠിക്കും. സൗരവാതകങ്ങൾ ചന്ദ്രനിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ പഠനമാണ് മറ്റൊന്ന്.
1.5 മീറ്റർ നീളവും ഒരു മീറ്റർ വീതം വീതിയും പൊക്കവും റോവറിനുണ്ട്. ആറു ചക്രങ്ങളും മടക്കാൻ കഴിയുന്ന രണ്ടു സോളാർ പാനലുകളുമുണ്ട്.
ചന്ദ്രനിലേക്കു ചൈന അയയ്ക്കുന്ന രണ്ടാമത്തെ റോവറാണിത്. 2013ൽ അയച്ച യുതു എന്ന റോവർ 972 ദിവസത്തെ സേവനത്തിനു ശേഷം 2016 ഓഗസ്റ്റിൽ പണി നിർത്തി.
ഭൂമിയിൽനിന്ന് ഏറ്റവും അകലത്തിലുള്ള ചന്ദ്രമേഖലയാണ് ഇരുണ്ട വശം. ഇവിടെ റോവർ ഇറക്കി പരീക്ഷണം നടത്താൻ അമേരിക്കയും റഷ്യയും ഇതുവരെ മുതിർന്നിട്ടില്ല. ഭൂമിയോട് അടുത്ത വശത്തിനു വിപരീതമായി ഇരുണ്ടവശം ഒട്ടുംതന്നെ നിരപ്പുള്ളതല്ല. ഇവിടെനിന്ന് ആശയവിനിമയത്തിനുള്ള സിഗ്നൽ ലഭ്യമാക്കുന്നതും എളുപ്പമല്ല. ചന്ദ്രനും ഭൂമിക്കും ഇടയിൽ പ്രത്യേക ഉപഗ്രഹം വിക്ഷേപിച്ചാണ് ചൈന ആശയവിനിമയം സാധ്യമാക്കുന്നത്.
ഇരുണ്ട വശത്തെ മണ്ണിന്റെ സ്വഭാവം റോവർ പഠിക്കും. വെള്ളമുണ്ടോയെന്നു പരിശോധിക്കും. ഉരുളക്കിഴങ്ങിന്റേത് അടക്കം വിത്തുകൾ വിതച്ചു മുളയ്ക്കുമോയെന്നും പഠിക്കും. സൗരവാതകങ്ങൾ ചന്ദ്രനിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ പഠനമാണ് മറ്റൊന്ന്.
1.5 മീറ്റർ നീളവും ഒരു മീറ്റർ വീതം വീതിയും പൊക്കവും റോവറിനുണ്ട്. ആറു ചക്രങ്ങളും മടക്കാൻ കഴിയുന്ന രണ്ടു സോളാർ പാനലുകളുമുണ്ട്.
ചന്ദ്രനിലേക്കു ചൈന അയയ്ക്കുന്ന രണ്ടാമത്തെ റോവറാണിത്. 2013ൽ അയച്ച യുതു എന്ന റോവർ 972 ദിവസത്തെ സേവനത്തിനു ശേഷം 2016 ഓഗസ്റ്റിൽ പണി നിർത്തി.