ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസ് തീർപ്പാക്കണമെന്നാണു പാക്കിസ്ഥാന്റെ ആഗ്രഹമെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കേസിന്റെ സ്ഥിതിയെക്കുറിച്ചു സർക്കാരിനോട് ആരാഞ്ഞിട്ടുണ്ട്. സമാധാനത്തിനുള്ള തന്റെ ശ്രമങ്ങളോട് ഇന്ത്യൻ സർക്കാർ പ്രതികരിക്കാത്തത്, അവിടെ തെരഞ്ഞെടുപ്പു കാലമായതിനാലാണെന്നും അദ്ദേഹം വാഷിംഗ്ടൺ പോസ്റ്റ് പത്രത്തോടു പറഞ്ഞു.
കഴിഞ്ഞ മാസമായിരുന്നു ഭീകരാക്രമണത്തിന്റെ പത്താം വാർഷികം. കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിൽ പാക്കിസ്ഥാന് ആത്മാർഥതയില്ലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
ലഷ്കർ ഇ തൊയ്ബ കമാൻഡർ സക്കിയുർ റഹ്മാൻ ലാഖ്വിയടക്കം ഏഴു പ്രതികളുടെ വിചാരണ പാക് കോടതിയിൽ തടസപ്പെട്ടു കിടക്കുകയാണ്.
ഇന്ത്യ മതിയായ തെളിവു നല്കിയിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ, ആവശ്യത്തിലധികം തെളിവുകൾ കൈമാറിയിട്ടുണ്ടെന്നാണ് ഇന്ത്യൻ നിലപാട്.
കഴിഞ്ഞ മാസമായിരുന്നു ഭീകരാക്രമണത്തിന്റെ പത്താം വാർഷികം. കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിൽ പാക്കിസ്ഥാന് ആത്മാർഥതയില്ലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
ലഷ്കർ ഇ തൊയ്ബ കമാൻഡർ സക്കിയുർ റഹ്മാൻ ലാഖ്വിയടക്കം ഏഴു പ്രതികളുടെ വിചാരണ പാക് കോടതിയിൽ തടസപ്പെട്ടു കിടക്കുകയാണ്.
ഇന്ത്യ മതിയായ തെളിവു നല്കിയിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ, ആവശ്യത്തിലധികം തെളിവുകൾ കൈമാറിയിട്ടുണ്ടെന്നാണ് ഇന്ത്യൻ നിലപാട്.