ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും മധ്യപ്രദേശിൽ മുൻതൂക്കമുണ്ടെന്നും എക്സിറ്റ് പോൾ പ്രവചനം. തെലുങ്കാനയിൽ ടിആർഎസിനു ഭരണത്തുടർച്ചയുണ്ടാകുമെന്നും ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നുമാണു പ്രവചിക്കുന്നത്. മിസോറമിൽ തൂക്കുസഭയ്ക്കാണു സാധ്യത പറയുന്നത്. ചൊവ്വാഴ്ച അഞ്ചു സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനമുണ്ടാകും.
രാജസ്ഥാനിൽ കോൺഗ്രസ് ഭരണം ഉറപ്പിച്ചതായി എല്ലാ എക്സിറ്റ് പോൾ ഏജൻസികളും പറയുന്നു. കോൺഗ്രസ് 145 സീറ്റ് വരെ നേടുമെന്നാണ് ടൈംസ് നൗ പ്രവചനം. കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നു റിപ്പബ്ലിക് ടിവി-ജൻ കി ബാത് പ്രവചിക്കുന്നു.
മധ്യപ്രദേശിൽ കോൺഗ്രസ് 126 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് എബിപി ന്യൂസ് പ്രവചിക്കുന്പോൾ ബിജെപി 126 സീറ്റ് നേടുമെന്നാണു ടൈം നൗ-സിഎൻഎക്സ് പറയുന്നത്.
കാലാവധി പൂർത്തിയാകുംമുന്പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയ തെലുങ്കാനയിൽ കാര്യങ്ങൾ കെ. ചന്ദ്രശേഖർ റാവുവിന് അനുകൂലമാണെന്നാണു പ്രവചനം. എല്ലാ ഏജൻസികളും ടിആർഎസിനു ഭരണത്തുടർച്ച പ്രവചിക്കുന്നു. ടിആർഎസ് 79-91 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് പ്രവചിക്കുന്നു.
ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു പ്രവചിക്കപ്പെടുന്നത്. കോൺഗ്രസ് 55-65 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് പറയുന്നു. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് എബിപി ന്യൂസ്, ടൈംസ് നൗ എന്നിവ പറയുന്നു. അജിത് ജോഗിയുടെ പാർട്ടി കാര്യമായ ചലനമുണ്ടാക്കിയില്ലെന്നാണു വ്യക്തമാകുന്നത്. മിസോറം നിയമസഭയിൽ ആർക്കും ഭൂരിപക്ഷം കിട്ടാനിടയില്ലെന്നാണ് പ്രവചനം. മിസോ നാഷണൽ ഫ്രണ്ട്(എംഎൻഎഫ്) ഏറ്റവും വലിയ കക്ഷിയാകുമെന്നാണു സീ വോട്ടർ പ്രവചിക്കുന്നത്. ബിജെപിക്ക് സീറ്റ് കിട്ടാനിടയില്ല.
രാജസ്ഥാനിൽ കോൺഗ്രസ് ഭരണം ഉറപ്പിച്ചതായി എല്ലാ എക്സിറ്റ് പോൾ ഏജൻസികളും പറയുന്നു. കോൺഗ്രസ് 145 സീറ്റ് വരെ നേടുമെന്നാണ് ടൈംസ് നൗ പ്രവചനം. കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നു റിപ്പബ്ലിക് ടിവി-ജൻ കി ബാത് പ്രവചിക്കുന്നു.
മധ്യപ്രദേശിൽ കോൺഗ്രസ് 126 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് എബിപി ന്യൂസ് പ്രവചിക്കുന്പോൾ ബിജെപി 126 സീറ്റ് നേടുമെന്നാണു ടൈം നൗ-സിഎൻഎക്സ് പറയുന്നത്.
കാലാവധി പൂർത്തിയാകുംമുന്പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയ തെലുങ്കാനയിൽ കാര്യങ്ങൾ കെ. ചന്ദ്രശേഖർ റാവുവിന് അനുകൂലമാണെന്നാണു പ്രവചനം. എല്ലാ ഏജൻസികളും ടിആർഎസിനു ഭരണത്തുടർച്ച പ്രവചിക്കുന്നു. ടിആർഎസ് 79-91 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് പ്രവചിക്കുന്നു.
ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു പ്രവചിക്കപ്പെടുന്നത്. കോൺഗ്രസ് 55-65 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് പറയുന്നു. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് എബിപി ന്യൂസ്, ടൈംസ് നൗ എന്നിവ പറയുന്നു. അജിത് ജോഗിയുടെ പാർട്ടി കാര്യമായ ചലനമുണ്ടാക്കിയില്ലെന്നാണു വ്യക്തമാകുന്നത്. മിസോറം നിയമസഭയിൽ ആർക്കും ഭൂരിപക്ഷം കിട്ടാനിടയില്ലെന്നാണ് പ്രവചനം. മിസോ നാഷണൽ ഫ്രണ്ട്(എംഎൻഎഫ്) ഏറ്റവും വലിയ കക്ഷിയാകുമെന്നാണു സീ വോട്ടർ പ്രവചിക്കുന്നത്. ബിജെപിക്ക് സീറ്റ് കിട്ടാനിടയില്ല.