ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹൈക്കോടതികളിലുള്ള കേസുകൾക്കും നിരീക്ഷണ സമിതിക്കും എതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ഹർജികൾ സാധാരണ ക്രമത്തിൽ മാത്രമേ പരിഗണിക്കൂയെന്ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ശബരിമലയിൽ മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചതും സ്ത്രീപ്രവേശനം സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസുകളും സുപ്രീംകോടതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജികൾ എത്രയും വേഗം പരിഗണിക്കണമെന്ന് സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയും സ്റ്റാൻഡിംഗ് കോണ്‍സൽ ജി. പ്രകാശുമാണ് ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. എന്നാൽ, ഇക്കാര്യങ്ങൾ വിശദീകരിക്കാൻ പോലും കോടതി അനുവദിച്ചില്ല. ഹർജികൾ സാധാരണ ഗതിയിൽ പട്ടികയിൽ പെടുത്തിക്കോളും എന്നറിയച്ച കോടതി, അഭിഭാഷകരെ മടക്കുകയായിരുന്നു.
ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധന, ഹർജികളിൽ ജനുവരി 22നു തുറന്ന കോടതിയിൽ വാദം കേൾക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് സുപ്രധാന വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഹർജി നൽകിയത്.
ശബരിമലയിൽ മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചതും സ്ത്രീപ്രവേശനം സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസുകളും സുപ്രീംകോടതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജികൾ എത്രയും വേഗം പരിഗണിക്കണമെന്ന് സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയും സ്റ്റാൻഡിംഗ് കോണ്‍സൽ ജി. പ്രകാശുമാണ് ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. എന്നാൽ, ഇക്കാര്യങ്ങൾ വിശദീകരിക്കാൻ പോലും കോടതി അനുവദിച്ചില്ല. ഹർജികൾ സാധാരണ ഗതിയിൽ പട്ടികയിൽ പെടുത്തിക്കോളും എന്നറിയച്ച കോടതി, അഭിഭാഷകരെ മടക്കുകയായിരുന്നു.
ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധന, ഹർജികളിൽ ജനുവരി 22നു തുറന്ന കോടതിയിൽ വാദം കേൾക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് സുപ്രധാന വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഹർജി നൽകിയത്.