ന്യൂഡൽഹി: യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയുമായി അടുപ്പമുള്ള മൂന്നു പേരുടെ വീടുകളിലും ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
പ്രതിരോധ ഇടപാടുകൾക്ക് കമ്മീഷൻ ലഭിച്ചതായും അത് വിദേശത്ത് നിക്ഷേപിച്ചതായും ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഇന്നലെ ഉച്ചയ്ക്ക് ഡൽഹിയിലും ബംഗളൂരുവിലുമായിരുന്നു റെയ്ഡ്. സെർച്ച് വാറന്റില്ലാതെയാണു റെയ്ഡ് നടത്തിയതെന്നു വധേരയുടെ അഭിഭാഷകൻ സുമൻ ജ്യോതി ഖെയ്താൻ ആരോപിച്ചു. മോദി സർക്കാർ രാഷ്ട്രീയവൈരം തീർക്കുകയാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
പ്രതിരോധ ഇടപാടുകൾക്ക് കമ്മീഷൻ ലഭിച്ചതായും അത് വിദേശത്ത് നിക്ഷേപിച്ചതായും ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഇന്നലെ ഉച്ചയ്ക്ക് ഡൽഹിയിലും ബംഗളൂരുവിലുമായിരുന്നു റെയ്ഡ്. സെർച്ച് വാറന്റില്ലാതെയാണു റെയ്ഡ് നടത്തിയതെന്നു വധേരയുടെ അഭിഭാഷകൻ സുമൻ ജ്യോതി ഖെയ്താൻ ആരോപിച്ചു. മോദി സർക്കാർ രാഷ്ട്രീയവൈരം തീർക്കുകയാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.