ബംഗളൂരു: കർണാടകയിലെ ബാലാവകാശ കമ്മീഷൻ ചെയർമാനായി നോർബർട്ടൈൻ സന്യാസസഭാംഗമായ മലയാളി വൈദികൻ റവ.ഡോ.ആന്റണി സെബാസ്റ്റ്യൻ നിയമിതനായി. കുറ്റവാളികളായ കുട്ടികളുടെയും തെരുവുകുട്ടികളുടെയും അവകാശസംരക്ഷണത്തിനായി പ്രവർത്തിച്ചുവരുന്ന ഇക്കോ (ഇസിഎച്ച്ഒ) എന്ന സംഘടനയുടെ സ്ഥാപകനാണ് റവ.ഡോ. ആന്റണി സെബാസ്റ്റ്യൻ.
കർണാടകയിലും കേരളത്തിലുമായി ഇക്കോയ്ക്ക് എട്ടു ശാഖകളുണ്ട്. സ്പെഷൽ ജുവൈനൽ ഹോം നടത്തിപ്പിനായി ഇക്കോയെയാണു കർണാടക സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏക സർക്കാരിതര സ്ഥാപനമാണിത്. കേന്ദ്ര ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഉപദേശകനായും സോഷ്യൽ ഓഡിറ്റിംഗ് മെംബറായും പ്രവർത്തിച്ചുവരികയാണ്. മാനന്തവാടി കൂട്ടുങ്കൽ ദേവസ്യ-ഏലമ്മ ദന്പതികളുടെ മകനാണ് റവ. ഡോ. ആന്റണി. ജുവൽ ഓഫ് ഇന്ത്യ, നന്മ മെട്രോ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കർണാടകയിലും കേരളത്തിലുമായി ഇക്കോയ്ക്ക് എട്ടു ശാഖകളുണ്ട്. സ്പെഷൽ ജുവൈനൽ ഹോം നടത്തിപ്പിനായി ഇക്കോയെയാണു കർണാടക സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏക സർക്കാരിതര സ്ഥാപനമാണിത്. കേന്ദ്ര ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഉപദേശകനായും സോഷ്യൽ ഓഡിറ്റിംഗ് മെംബറായും പ്രവർത്തിച്ചുവരികയാണ്. മാനന്തവാടി കൂട്ടുങ്കൽ ദേവസ്യ-ഏലമ്മ ദന്പതികളുടെ മകനാണ് റവ. ഡോ. ആന്റണി. ജുവൽ ഓഫ് ഇന്ത്യ, നന്മ മെട്രോ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.