ന്യൂഡൽഹി: പ്രളയദുരിതത്തിൽ നിന്നു കരകയറാൻ കേരളത്തിന് കേന്ദ്രത്തിന്റെ 3048.39 കോടി രൂപയുടെ അധിക ധനസഹായം. നേരത്തേ നൽകിയ 600 കോടി രൂപയ്ക്കു പുറമേയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായധനം അനുവദിച്ചത്. ഇതു സംബന്ധിച്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാർശ അംഗീകരിക്കുകയായിരുന്നു. കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 4800 കോടി രൂപയാണ്.
600 കോടി രൂപ നേരത്തേ നൽകിയിരുന്നു. രാജ്നാഥ് സിംഗിനു പുറമേ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കൃഷിമന്ത്രി രാധാ മോഹൻ സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ആന്ധ്ര പ്രദേശിന് 539.52 കോടി രൂപയും നാഗാലാൻഡിന് 131.16 കോടി രൂപയും നൽകാനും യോഗം തീരുമാനിച്ചു.
കേരളത്തിന് ആവശ്യമായതിനേക്കാൾ വളരെ കുറവാണ് കേന്ദ്രസഹായം എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ സഹായപ്രഖ്യാപനം. കേന്ദ്ര ഉദ്യോഗസ്ഥതല സംഘം കേരളം സന്ദർശിച്ച് തയാറാക്കിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധിക സഹായം നൽകാൻ തീരുമാനിച്ചത്.
600 കോടി രൂപ നേരത്തേ നൽകിയിരുന്നു. രാജ്നാഥ് സിംഗിനു പുറമേ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കൃഷിമന്ത്രി രാധാ മോഹൻ സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ആന്ധ്ര പ്രദേശിന് 539.52 കോടി രൂപയും നാഗാലാൻഡിന് 131.16 കോടി രൂപയും നൽകാനും യോഗം തീരുമാനിച്ചു.
കേരളത്തിന് ആവശ്യമായതിനേക്കാൾ വളരെ കുറവാണ് കേന്ദ്രസഹായം എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ സഹായപ്രഖ്യാപനം. കേന്ദ്ര ഉദ്യോഗസ്ഥതല സംഘം കേരളം സന്ദർശിച്ച് തയാറാക്കിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധിക സഹായം നൽകാൻ തീരുമാനിച്ചത്.