കോൽക്കത്ത: കൂച്ബെഹാറിൽ ഇന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് കൽക്കട്ട ഹൈക്കോടതി. വർഗീയ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ വാദം കണക്കിലെടുത്താണിത്.
ജനുവരി ഒൻപതിനു കേസിൽ വാദം കേട്ടതിനുശേഷമേ രഥയാത്ര നടത്താവൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു. ഡിസംബർ 21 നുമുന്പ് പശ്ചിമബംഗാളിലെ എല്ലാ ജില്ലകളിലുമുള്ള പോലീസ് സൂപ്രണ്ടുമാരോട് റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റീസ് തപബ്രത ചക്രവർത്തി നിർദേശിച്ചു.
പശ്ചിമബംഗാളിൽ മൂന്നു രഥയാത്രകൾ നടത്താനാണു ബിജെപി ഉദ്ദേശിക്കുന്നത്. 42 ലോക്സഭാമണ്ഡലങ്ങളിലൂടെയും രഥയാത്ര കടന്നുപോകും. കുച്ബെഹാറിനുപുറമേ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാക്ദ്വീപിൽനിന്ന് ഡിസംബർ ഒൻപതിനും ബിർഭും ജില്ലയിലെ താരാപീഠ് ക്ഷേത്രത്തിൽനിന്ന് ഡിസംബർ 14നുമാണു രഥയാത്രകൾ ആരംഭിക്കാൻ ബിജെപി തീരുമാനിച്ചിരുന്നത്.
ജനുവരി ഒൻപതിനു കേസിൽ വാദം കേട്ടതിനുശേഷമേ രഥയാത്ര നടത്താവൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു. ഡിസംബർ 21 നുമുന്പ് പശ്ചിമബംഗാളിലെ എല്ലാ ജില്ലകളിലുമുള്ള പോലീസ് സൂപ്രണ്ടുമാരോട് റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റീസ് തപബ്രത ചക്രവർത്തി നിർദേശിച്ചു.
പശ്ചിമബംഗാളിൽ മൂന്നു രഥയാത്രകൾ നടത്താനാണു ബിജെപി ഉദ്ദേശിക്കുന്നത്. 42 ലോക്സഭാമണ്ഡലങ്ങളിലൂടെയും രഥയാത്ര കടന്നുപോകും. കുച്ബെഹാറിനുപുറമേ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാക്ദ്വീപിൽനിന്ന് ഡിസംബർ ഒൻപതിനും ബിർഭും ജില്ലയിലെ താരാപീഠ് ക്ഷേത്രത്തിൽനിന്ന് ഡിസംബർ 14നുമാണു രഥയാത്രകൾ ആരംഭിക്കാൻ ബിജെപി തീരുമാനിച്ചിരുന്നത്.