ന്യൂഡൽഹി: ഭരണഘടനയുടെ മൗലിക അവകാശങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുന്പോൾ നീതി എങ്ങനെ നടപ്പാക്കണമെന്നതും നിയമങ്ങളെയും ഭരണഘടനയെയും എങ്ങനെ വ്യാഖ്യാനിക്കണമെന്നതും ചർച്ച ചെയ്യപ്പെടണമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആന്റണി. ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം കൂടുതൽ ചിന്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഭരണഘടനയും നിയമങ്ങളും സമൂഹത്തിൽ ക്രമം ഉണ്ടാക്കുന്നതിനും അക്രമം തടയുന്നതിനും ആണെന്ന ഉൾക്കാഴ്ചയോടെ വേണം നിയമങ്ങളെയും ഭരണഘടനയെയും വ്യാഖ്യാനിക്കാനെന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് ഇതേക്കുറിച്ചു മറുപടി പറഞ്ഞു. ഇക്കാര്യത്തിൽ മൗലീക അവകാശങ്ങൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകേണ്ട കാര്യമില്ല. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ അല്ല തന്റെ പരാമർശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്റണി സൂചിപ്പിച്ചത് പോലെ നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി പന്ത്രണ്ടിന് നാലു ജഡ്ജിമാർ നടത്തിയ പത്രസമ്മേളനം സംബന്ധിച്ച് താൻ നൽകിയ വിശദീകരണത്തിൽ സ്വന്തം വ്യാഖ്യാനങ്ങൾ കൂടിച്ചേർത്താണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. ഒരു വിവാദങ്ങൾക്കും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജസ്റ്റീസ് കുര്യൻ ജോസഫിന് ഡൽഹിയിലെ മലയാളികൾ ആദരം നൽകുന്ന ചടങ്ങിലാണ് ആന്റണിയും ജസ്റ്റീസ് കുര്യൻ ജോസഫും ഇക്കാര്യങ്ങൾ പറഞ്ഞത്. ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണൻ, ഓംചേരി എൻ.എൻ പിള്ള, നെതർലാൻഡ്സ് അംബാസിഡർ വേണുരാജാമണി, കേന്ദ്ര പേഴ്സണൽ സെക്രട്ടറി കെ.വി ഈപ്പൻ, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, ബാബു പണിക്കർ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ പ്രസംഗിച്ചു. ഡൽഹിയിലെ അന്പതിലേറെ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ജസ്റ്റീസ് കുര്യൻ ജോസഫിന് ഉപഹാരം നൽകി.
ഭരണഘടനയും നിയമങ്ങളും സമൂഹത്തിൽ ക്രമം ഉണ്ടാക്കുന്നതിനും അക്രമം തടയുന്നതിനും ആണെന്ന ഉൾക്കാഴ്ചയോടെ വേണം നിയമങ്ങളെയും ഭരണഘടനയെയും വ്യാഖ്യാനിക്കാനെന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് ഇതേക്കുറിച്ചു മറുപടി പറഞ്ഞു. ഇക്കാര്യത്തിൽ മൗലീക അവകാശങ്ങൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകേണ്ട കാര്യമില്ല. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ അല്ല തന്റെ പരാമർശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്റണി സൂചിപ്പിച്ചത് പോലെ നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി പന്ത്രണ്ടിന് നാലു ജഡ്ജിമാർ നടത്തിയ പത്രസമ്മേളനം സംബന്ധിച്ച് താൻ നൽകിയ വിശദീകരണത്തിൽ സ്വന്തം വ്യാഖ്യാനങ്ങൾ കൂടിച്ചേർത്താണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. ഒരു വിവാദങ്ങൾക്കും താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജസ്റ്റീസ് കുര്യൻ ജോസഫിന് ഡൽഹിയിലെ മലയാളികൾ ആദരം നൽകുന്ന ചടങ്ങിലാണ് ആന്റണിയും ജസ്റ്റീസ് കുര്യൻ ജോസഫും ഇക്കാര്യങ്ങൾ പറഞ്ഞത്. ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണൻ, ഓംചേരി എൻ.എൻ പിള്ള, നെതർലാൻഡ്സ് അംബാസിഡർ വേണുരാജാമണി, കേന്ദ്ര പേഴ്സണൽ സെക്രട്ടറി കെ.വി ഈപ്പൻ, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, ബാബു പണിക്കർ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ പ്രസംഗിച്ചു. ഡൽഹിയിലെ അന്പതിലേറെ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ജസ്റ്റീസ് കുര്യൻ ജോസഫിന് ഉപഹാരം നൽകി.