വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പ അടുത്ത ഫെബ്രുവരിയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സന്ദർശിക്കും. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയാണു സന്ദർശനം. അവിടെ ഒരു അന്താരാഷ്ട്ര മതാന്തര സമ്മേളനത്തിൽ മാർപാപ്പ പങ്കെടുക്കും.
അബുദാബി കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ഷെയ്ക് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ രണ്ടുവർഷം മുന്പ് വത്തിക്കാൻ സന്ദർശിച്ചപ്പോൾ മാർപാപ്പയെ യുഎഇയിലേക്കു ക്ഷണിച്ചിരുന്നു. യുഎഇ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ള ബിൻ സയിദ് ജൂണിൽ വത്തിക്കാനിലെത്തി വീണ്ടും ക്ഷണം നൽകിയിരുന്നു. ഇതാദ്യമാണ് ഒരു മാർപാപ്പ ഗൾഫിലെ ത്തുന്നത്.
സന്ദർശനം വത്തിക്കാൻ ഇന്നലെ സ്ഥിരീകരിച്ച ഉടൻ ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അതിനെ സ്വാഗതം ചെയ്തു ട്വിറ്ററിൽ സന്ദേശമിട്ടു. യുഎഇ-വത്തിക്കാൻ ബന്ധങ്ങൾ ദൃഢപ്പെടുത്താനും പരസ്പര ധാരണ വർധിപ്പിക്കാനും മതാന്തര സംവാദം വളർത്താനും ലോകസമാധാനത്തിനു കൂട്ടായി പരിശ്രമിക്കാനും സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സമാധാനം, സഹിഷ്ണുത, സാഹോദര്യം എന്നിവയുടെ പ്രതീകമാണു ഫ്രാൻസിസ് മാർപാപ്പ എന്നു ഷെയ്ക് മുഹമ്മദ് ബിൻ സയിദ് പറഞ്ഞു. മാർപാപ്പയുടെ ചരിത്രപ്രധാനമായ സന്ദർശനത്തെ അതീവ താത്പര്യത്തോടെ കാത്തിരിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
2007 മുതൽ വത്തിക്കാനും യുഎഇയും തമ്മിൽ നയതന്ത്ര ബന്ധം ഉണ്ട്. 2010-ൽ യുഎഇ തങ്ങളുടെ പ്രഥമ വനിതാ അംബാസഡറെ വത്തിക്കാനിലേക്കു നിയോഗിച്ചു. അന്നു നിയുക്തയായ ഹിസ അൽ ഒടായിബ ഇപ്പോഴും പദവിയിൽ തുടരുന്നു.
ഏഴ് എമിറേറ്റുകൾ ചേർന്ന യുഎഇയിലെ ജനങ്ങളിൽ 13 ശതമാനം ക്രൈസ്തവർ ഉണ്ടെന്നാണു സെൻസസ് കണക്ക്. സെൻസസിൽ താത്കാലിക സന്ദർശകരും വിദേശ തൊഴിലാളികളും പെടുന്നില്ല.
അബുദാബി കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ഷെയ്ക് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ രണ്ടുവർഷം മുന്പ് വത്തിക്കാൻ സന്ദർശിച്ചപ്പോൾ മാർപാപ്പയെ യുഎഇയിലേക്കു ക്ഷണിച്ചിരുന്നു. യുഎഇ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ള ബിൻ സയിദ് ജൂണിൽ വത്തിക്കാനിലെത്തി വീണ്ടും ക്ഷണം നൽകിയിരുന്നു. ഇതാദ്യമാണ് ഒരു മാർപാപ്പ ഗൾഫിലെ ത്തുന്നത്.
സന്ദർശനം വത്തിക്കാൻ ഇന്നലെ സ്ഥിരീകരിച്ച ഉടൻ ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് അതിനെ സ്വാഗതം ചെയ്തു ട്വിറ്ററിൽ സന്ദേശമിട്ടു. യുഎഇ-വത്തിക്കാൻ ബന്ധങ്ങൾ ദൃഢപ്പെടുത്താനും പരസ്പര ധാരണ വർധിപ്പിക്കാനും മതാന്തര സംവാദം വളർത്താനും ലോകസമാധാനത്തിനു കൂട്ടായി പരിശ്രമിക്കാനും സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സമാധാനം, സഹിഷ്ണുത, സാഹോദര്യം എന്നിവയുടെ പ്രതീകമാണു ഫ്രാൻസിസ് മാർപാപ്പ എന്നു ഷെയ്ക് മുഹമ്മദ് ബിൻ സയിദ് പറഞ്ഞു. മാർപാപ്പയുടെ ചരിത്രപ്രധാനമായ സന്ദർശനത്തെ അതീവ താത്പര്യത്തോടെ കാത്തിരിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
2007 മുതൽ വത്തിക്കാനും യുഎഇയും തമ്മിൽ നയതന്ത്ര ബന്ധം ഉണ്ട്. 2010-ൽ യുഎഇ തങ്ങളുടെ പ്രഥമ വനിതാ അംബാസഡറെ വത്തിക്കാനിലേക്കു നിയോഗിച്ചു. അന്നു നിയുക്തയായ ഹിസ അൽ ഒടായിബ ഇപ്പോഴും പദവിയിൽ തുടരുന്നു.
ഏഴ് എമിറേറ്റുകൾ ചേർന്ന യുഎഇയിലെ ജനങ്ങളിൽ 13 ശതമാനം ക്രൈസ്തവർ ഉണ്ടെന്നാണു സെൻസസ് കണക്ക്. സെൻസസിൽ താത്കാലിക സന്ദർശകരും വിദേശ തൊഴിലാളികളും പെടുന്നില്ല.