ഓട്ടവ: ചൈനീസ് ടെലികോം കന്പനി വാ വേയുടെ സ്ഥാപകന്റെ മകളും കന്പനി വൈസ് ചെയർമാനും ചീഫ് ഫിനാൻഷ്യൽ ഓഫീസറു(സിഎഫ്ഒ)മായ മെങ് വാഞ്ചൗ കാനഡയിൽ അറസ്റ്റിലായി. ഇറാനെതിരായ യുഎസ് ഉപരോധം വാ വേ കന്പനി ലംഘിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. മെങിനെ അമേരിക്കൻ അധികാരികൾക്കു കൈമാറുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും.
ശനിയാഴ്ചയായിരുന്നു അറസ്റ്റ്. ഇന്നലെയാണ് അതു വാർത്തയായത്. ഇതോടെ ലോകമെങ്ങും ഓഹരിവിപണികളിൽ ഇടിവുണ്ടായി.
അമേരിക്ക-ചൈന വാണിജ്യയുദ്ധത്തിന്റെ ഒരു ഭാഗമാണ് ഈ അറസ്റ്റ് എന്നു നിരീക്ഷകർ കരുതുന്നു. അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നു പറഞ്ഞ ചൈന മെങിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ചൈനീസ് പ്രതികരണം രൂക്ഷഭാഷയിലല്ല എന്നതു ശ്രദ്ധേയമാണ്.
യുഎസ് വിലക്കു ലംഘിച്ച് ഇറാന് ടെലികോം യന്ത്രങ്ങളും ഉപകരണങ്ങളും വാ വേ കൊടുത്തെന്നാണ് ആരോപണം. ഇതു ശരിയാണെന്നുവന്നാൽ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ ആദായകരമായ വിപണികളിൽനിന്നു വാ വേ കന്പനി പുറത്താക്കപ്പെടും. ഇപ്പോൾത്തന്നെ കന്പനിയുടെ 5 ജി നെറ്റ്വർക് ഉപകരണങ്ങൾ പല രാജ്യങ്ങളിലും വിലക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും അർജന്റീനയിൽ ചർച്ച നടത്തി വാണിജ്യ വിഷയത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ദിവസംതന്നെയാണു മെങ് അറസ്റ്റിലായത്. ട്രംപുമായി ഉണ്ടാക്കിയ ധാരണകൾ ഉടൻ നടപ്പിലാക്കുമെന്നു ചൈന ഇന്നലെ അറിയിച്ചു. 90 ദിവസത്തിനകം തർക്കവിഷയങ്ങളെല്ലാം പരിഹരിക്കണമെന്നാണു ട്രംപ്-ഷി ചർച്ചയിലെ ധാരണ. ചൈന ഇപ്പോൾ യുഎസുമായുള്ള വ്യാപാരത്തിൽ വലിയ മിച്ചം നേടുന്നുണ്ട്. അതു കുറയ്ക്കുകയാണു ട്രംപിന്റെ ലക്ഷ്യം.
മെങിന്റെ അറസ്റ്റിലൂടെ ചൈനയേയും ഇറാനേയും ഒരുപോലെ മെരുക്കാമെന്നു ട്രംപ് കരുതുന്നു. ഉപരോധത്തെ തങ്ങൾ വകവയ്ക്കുന്നില്ലെന്നു കഴിഞ്ഞദിവസവും ഇറാൻ പറഞ്ഞു. മെങ് വിഷയത്തിൽ ചൈന വഴങ്ങിയാൽ ഇറാന് ചെറുത്തുനിൽപ് അസാധ്യമാകും.
വാ വേ
ചൈനീസ് സൈന്യത്തിൽ എൻജിനിയറായിരുന്ന റെൻ ചെഗ്ഫേയാണ് വാ വേ (Huawei) കന്പനിയുടെ സ്ഥാപകൻ. മൊബൈൽ ഫോണുകൾ, ടെലികോം യന്ത്രങ്ങൾ തുടങ്ങിയവ നിർമിക്കുന്ന കന്പനിയിൽ 1.8 ലക്ഷം ജീവനക്കാരുണ്ട്. സ്മാർട്ഫോൺ വില്പനയിൽ സാംസംഗിനു തൊട്ടു പിന്നിലാണ്. ഇന്ത്യയിലും കന്പനിക്കു ഗവേഷണശാലയുണ്ട്. കഴിഞ്ഞവർഷം 92,549 കോടി ഡോളർ വിറ്റുവരവിൽ 7276 കോടി ഡോളർ അറ്റാദായമുണ്ടാക്കി.
ശനിയാഴ്ചയായിരുന്നു അറസ്റ്റ്. ഇന്നലെയാണ് അതു വാർത്തയായത്. ഇതോടെ ലോകമെങ്ങും ഓഹരിവിപണികളിൽ ഇടിവുണ്ടായി.
അമേരിക്ക-ചൈന വാണിജ്യയുദ്ധത്തിന്റെ ഒരു ഭാഗമാണ് ഈ അറസ്റ്റ് എന്നു നിരീക്ഷകർ കരുതുന്നു. അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നു പറഞ്ഞ ചൈന മെങിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ചൈനീസ് പ്രതികരണം രൂക്ഷഭാഷയിലല്ല എന്നതു ശ്രദ്ധേയമാണ്.
യുഎസ് വിലക്കു ലംഘിച്ച് ഇറാന് ടെലികോം യന്ത്രങ്ങളും ഉപകരണങ്ങളും വാ വേ കൊടുത്തെന്നാണ് ആരോപണം. ഇതു ശരിയാണെന്നുവന്നാൽ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ ആദായകരമായ വിപണികളിൽനിന്നു വാ വേ കന്പനി പുറത്താക്കപ്പെടും. ഇപ്പോൾത്തന്നെ കന്പനിയുടെ 5 ജി നെറ്റ്വർക് ഉപകരണങ്ങൾ പല രാജ്യങ്ങളിലും വിലക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും അർജന്റീനയിൽ ചർച്ച നടത്തി വാണിജ്യ വിഷയത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ദിവസംതന്നെയാണു മെങ് അറസ്റ്റിലായത്. ട്രംപുമായി ഉണ്ടാക്കിയ ധാരണകൾ ഉടൻ നടപ്പിലാക്കുമെന്നു ചൈന ഇന്നലെ അറിയിച്ചു. 90 ദിവസത്തിനകം തർക്കവിഷയങ്ങളെല്ലാം പരിഹരിക്കണമെന്നാണു ട്രംപ്-ഷി ചർച്ചയിലെ ധാരണ. ചൈന ഇപ്പോൾ യുഎസുമായുള്ള വ്യാപാരത്തിൽ വലിയ മിച്ചം നേടുന്നുണ്ട്. അതു കുറയ്ക്കുകയാണു ട്രംപിന്റെ ലക്ഷ്യം.
മെങിന്റെ അറസ്റ്റിലൂടെ ചൈനയേയും ഇറാനേയും ഒരുപോലെ മെരുക്കാമെന്നു ട്രംപ് കരുതുന്നു. ഉപരോധത്തെ തങ്ങൾ വകവയ്ക്കുന്നില്ലെന്നു കഴിഞ്ഞദിവസവും ഇറാൻ പറഞ്ഞു. മെങ് വിഷയത്തിൽ ചൈന വഴങ്ങിയാൽ ഇറാന് ചെറുത്തുനിൽപ് അസാധ്യമാകും.
വാ വേ
ചൈനീസ് സൈന്യത്തിൽ എൻജിനിയറായിരുന്ന റെൻ ചെഗ്ഫേയാണ് വാ വേ (Huawei) കന്പനിയുടെ സ്ഥാപകൻ. മൊബൈൽ ഫോണുകൾ, ടെലികോം യന്ത്രങ്ങൾ തുടങ്ങിയവ നിർമിക്കുന്ന കന്പനിയിൽ 1.8 ലക്ഷം ജീവനക്കാരുണ്ട്. സ്മാർട്ഫോൺ വില്പനയിൽ സാംസംഗിനു തൊട്ടു പിന്നിലാണ്. ഇന്ത്യയിലും കന്പനിക്കു ഗവേഷണശാലയുണ്ട്. കഴിഞ്ഞവർഷം 92,549 കോടി ഡോളർ വിറ്റുവരവിൽ 7276 കോടി ഡോളർ അറ്റാദായമുണ്ടാക്കി.