ന്യൂഡൽഹി: അഗസ്ത വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ അഞ്ചുദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി ഉത്തരവായി. പ്രതിയെ ഈ മാസം പത്തിന് ഹാജരാക്കാനും പ്രത്യേക സിബിഐ കോടതി ജഡ്ജി അരവിന്ദ്കുമാർ ഉത്തരവിട്ടു. അഭിഭാഷകനുമായി സംസാരിക്കാൻ ക്രിസ്റ്റ്യൻ മിഷേലിനു കോടതി നേരത്തെ അഞ്ചുമിനിറ്റ് സമയം അനുവദിച്ചിരുന്നു. മിഷേലിനെ ജുഡീഷൽ കസ്റ്റഡിയിൽ അയയ്ക്കണമെന്നാണു അഭിഭാഷകൻ അൽജോ കെ. ജോസഫ് ആവശ്യപ്പെട്ടത്.
എന്നാൽ, ക്രമക്കേടുകളെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനു 14 ദിവസത്തെ കസ്റ്റഡി വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. എന്നാൽ അഞ്ചുദിവസത്തേക്കു കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിടുകയായിരുന്നു.
എന്നാൽ, ക്രമക്കേടുകളെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനു 14 ദിവസത്തെ കസ്റ്റഡി വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. എന്നാൽ അഞ്ചുദിവസത്തേക്കു കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിടുകയായിരുന്നു.