മുംബൈ: വരും മാസങ്ങളിൽ പലിശ നിരക്ക് കുറയുമെന്ന സൂചന നൽകി റിസർവ് ബാങ്കിന്റെ പണനയം റീപോ(6.5 ശതമാനം) , റിവേഴ്സ് റീപോ(6.25 ശതമാനം) തുടങ്ങിയ നിരക്കുകളിൽ ഒരു മാറ്റവും വരുത്തിയില്ല.
വിലക്കയറ്റം പ്രതീക്ഷയിലും കുറവായി എന്നു റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) വിലയിരുത്തി. മാർച്ചിലേക്കുള്ള വിലക്കയറ്റ പ്രതീക്ഷ വെട്ടിക്കുറച്ചു. എന്നാൽ, സാന്പത്തിക വളർച്ചയെപ്പറ്റിയുള്ള പ്രതീക്ഷയിൽ(7.4 ശതമാനം) കുറവ് വരുത്തിയില്ല.
ബാങ്കുകൾ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കേണ്ട പണത്തിന്റെ തോത് (എസ്എൽആർ) ഒന്നരവർഷം കൊണ്ടു 19.5 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറയ്ക്കും. ഭവന-വാഹന വായ്പകളുടെയും സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ വായ്പകളുടെയും പലിശ നിർണയിക്കുന്നതിനു ബാങ്കിന്റെ പരിധിയിലല്ലാത്ത ഒരു പലിശനിരക്ക് ആധാരമാക്കും. ഏപ്രിലിൽ ഇതു നടപ്പിൽ വരും.
വിലക്കയറ്റം പ്രതീക്ഷയിലും കുറവായി എന്നു റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) വിലയിരുത്തി. മാർച്ചിലേക്കുള്ള വിലക്കയറ്റ പ്രതീക്ഷ വെട്ടിക്കുറച്ചു. എന്നാൽ, സാന്പത്തിക വളർച്ചയെപ്പറ്റിയുള്ള പ്രതീക്ഷയിൽ(7.4 ശതമാനം) കുറവ് വരുത്തിയില്ല.
ബാങ്കുകൾ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കേണ്ട പണത്തിന്റെ തോത് (എസ്എൽആർ) ഒന്നരവർഷം കൊണ്ടു 19.5 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറയ്ക്കും. ഭവന-വാഹന വായ്പകളുടെയും സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ വായ്പകളുടെയും പലിശ നിർണയിക്കുന്നതിനു ബാങ്കിന്റെ പരിധിയിലല്ലാത്ത ഒരു പലിശനിരക്ക് ആധാരമാക്കും. ഏപ്രിലിൽ ഇതു നടപ്പിൽ വരും.