അങ്കാറ: സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര അന്വേഷണം വേണമെന്ന്ആവശ്യപ്പെടുമെന്നു തുർക്കി വിദേശമന്ത്രി മെവ്ലുട് കവ്സോഗ്ളു. ബ്രസൽസിൽ നാറ്റോ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഖഷോഗി വധവുമായി ബന്ധപ്പെട്ട രണ്ടു സൗദി പൗരന്മാർക്ക് എതിരേ ഈസ്റ്റാംബൂളിലെ ചീഫ് പ്രോസിക്യൂട്ടർ ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു . സൗദിയിൽ നേരത്തെ അറസ്റ്റിലായവരിൽ അഞ്ചുപേർക്ക് വധശിക്ഷ നൽകണമെന്നു നേരത്തെ സൗദി പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു.
വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ തുർക്കിയിലെ കോൺസുലേറ്റിൽ എത്തിയ ഖഷോഗിയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു പറയപ്പെടുന്നു. മൃതദേഹം കിട്ടിയിട്ടില്ല. മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ആസിഡിൽ ലയിപ്പിച്ചുവെന്ന് ആരോപണമുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ കടുത്ത വിമർശകനായിരുന്നു ഖഷോഗി.
വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ തുർക്കിയിലെ കോൺസുലേറ്റിൽ എത്തിയ ഖഷോഗിയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു പറയപ്പെടുന്നു. മൃതദേഹം കിട്ടിയിട്ടില്ല. മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ആസിഡിൽ ലയിപ്പിച്ചുവെന്ന് ആരോപണമുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ കടുത്ത വിമർശകനായിരുന്നു ഖഷോഗി.