ദുബായ്: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിലെ പ്രതിയും ബ്രിട്ടീഷ് പൗരനുമായ ക്രിസ്റ്റ്യൻ മിഷേലി(54)നെ ഇന്നലെ രാത്രി ഇന്ത്യയിലെത്തിച്ചു. ദുബായിൽ നിന്ന് വിമാനത്തിലാണ് മിഷേലിനെ ഡൽഹിയിലെത്തിച്ചത്. ഇയാളെ ഇന്ത്യക്കു വിട്ടുനല്‍കണമെന്ന് യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലാണു മിഷേലിനെ ഇന്ത്യയിലെത്തിക്കാൻ കാരണമായതെന്നു സിബിഐ അറിയിച്ചു.ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യക്കു വിട്ടുനല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ഏതാനും ദിവസം മുന്‍പ് ദുബായ് പരമോന്നത കോടതി ശരിവച്ചിരുന്നു. മിഷേലിനെ വിട്ടുനല്‍കണമെന്ന് 2017ലാണ് ഇന്ത്യ യുഎഇയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. അഗസ്ത വെസ്റ്റ്ലാൻഡിൽനിന്നു കരാർ ലഭിക്കുന്നതിന് ഇടനിലക്കാരനായി മിഷേൽ 225 കോടി രൂപ വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016 ജൂണിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
കേസിലെ മൂന്ന് ഇടനിലക്കാരിൽ ഒരാളായിരുന്നു മിഷേൽ . ദുബായിൽവച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇന്റർപോൾ മിഷേലിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാൾ ജയിലിലായിരുന്നു. യുഎഇയിലുള്ള വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇ വിദേകാര്യ മന്ത്രി അബ്ദുള്ള ബിൻ സയിദുമായി ചർച്ച നടത്തിയദിവസംതന്നെയാണു ക്രിസ്റ്റ്യൻ മിഷേലിനെ വിട്ടുനല്‍കാൻ യുഎഇ ഗവൺമെന്റ് ഉത്തരവിട്ടതെന്നു ശ്രദ്ധേയമാണ്.
ഇറ്റാലിയൻ കന്പനിയായ ഫിൻമെക്കാനിക്കയുടെ ബ്രിട്ടീഷ് ഉപകന്പനിയായ അഗസ്ത വെസ്റ്റ്ലാൻഡിൽനിന്ന് 12 ഹെലികോപ്റ്ററുകൾ വാങ്ങാൻ യുപിഎ ഭരണകാലത്തായിരുന്നു കരാറുണ്ടാക്കിയത്. 3600 കോടിയുടേതായിരുന്നു ഇടപാട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലാണു മിഷേലിനെ ഇന്ത്യയിലെത്തിക്കാൻ കാരണമായതെന്നു സിബിഐ അറിയിച്ചു.ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യക്കു വിട്ടുനല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ഏതാനും ദിവസം മുന്‍പ് ദുബായ് പരമോന്നത കോടതി ശരിവച്ചിരുന്നു. മിഷേലിനെ വിട്ടുനല്‍കണമെന്ന് 2017ലാണ് ഇന്ത്യ യുഎഇയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. അഗസ്ത വെസ്റ്റ്ലാൻഡിൽനിന്നു കരാർ ലഭിക്കുന്നതിന് ഇടനിലക്കാരനായി മിഷേൽ 225 കോടി രൂപ വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016 ജൂണിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
കേസിലെ മൂന്ന് ഇടനിലക്കാരിൽ ഒരാളായിരുന്നു മിഷേൽ . ദുബായിൽവച്ച് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇന്റർപോൾ മിഷേലിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാൾ ജയിലിലായിരുന്നു. യുഎഇയിലുള്ള വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇ വിദേകാര്യ മന്ത്രി അബ്ദുള്ള ബിൻ സയിദുമായി ചർച്ച നടത്തിയദിവസംതന്നെയാണു ക്രിസ്റ്റ്യൻ മിഷേലിനെ വിട്ടുനല്‍കാൻ യുഎഇ ഗവൺമെന്റ് ഉത്തരവിട്ടതെന്നു ശ്രദ്ധേയമാണ്.
ഇറ്റാലിയൻ കന്പനിയായ ഫിൻമെക്കാനിക്കയുടെ ബ്രിട്ടീഷ് ഉപകന്പനിയായ അഗസ്ത വെസ്റ്റ്ലാൻഡിൽനിന്ന് 12 ഹെലികോപ്റ്ററുകൾ വാങ്ങാൻ യുപിഎ ഭരണകാലത്തായിരുന്നു കരാറുണ്ടാക്കിയത്. 3600 കോടിയുടേതായിരുന്നു ഇടപാട്.