വാഷിംഗ്ടൺ: പ്രതിരോധമന്ത്രി നിർമലാ സീതാരാമനും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷ സഹകരണം വർധിപ്പിക്കാൻ ധാരണയായി. ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ സ്ഥിരതയുള്ള ശക്തിയാണെന്നു മാറ്റിസ് പറഞ്ഞു. നേരത്തേ പെന്റഗണിൽ നിർമലാ സീതാരാമനെ മാറ്റിസ് സ്വീരിച്ചു. ഇരു നേതാക്കളും തമ്മിൽ ഈ വർഷം നടക്കുന്ന നാലാമത്തെ കൂടിക്കാഴ്ചയാണിത്.
അഞ്ചു ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ നിർമല കലിഫോർണിയയിലെ ഡിഫൻസ് ഇന്നോവേഷൻ യൂണിറ്റ്, ഹവായിലെ ഇന്തോ-പസഫിക് കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ് എന്നിവ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ പറഞ്ഞാൽ, തന്ത്രപരമായ സഹകരണത്തിലും സ്വയംഭരണത്തിലും വൈരുദ്ധ്യങ്ങളില്ലാതെ ഇന്ത്യ-യുഎസ് ബന്ധം ചരിത്രത്തിന്റെ ആശങ്കളെ മറികടന്ന്, സൗഹൃദത്തിന്റെ പാരന്പര്യത്തിൽ മുന്നോട്ടു പോവുകയാണെന്ന് മാറ്റിസ് പറഞ്ഞു.
നേരത്തേ, സേറ്റ് ഡിപ്പാർട്ട്മെന്റിലെ ഫോഗി ബോട്ടം ഹെഡ്ക്വാർട്ടേഴ്സിലെ അനുശോചന ബുക്കിൽ, യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു ബുഷിന്റെ നിര്യാണത്തിൽ നിർമലാ സീതാരാമൻ ദുഃഖം രേഖപ്പെടുത്തി. പിന്നീട് അലിംഗ്ടൺ നാഷണൽ സെമിത്തേരിയിലെ സൈനികസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
അഞ്ചു ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ നിർമല കലിഫോർണിയയിലെ ഡിഫൻസ് ഇന്നോവേഷൻ യൂണിറ്റ്, ഹവായിലെ ഇന്തോ-പസഫിക് കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ് എന്നിവ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ പറഞ്ഞാൽ, തന്ത്രപരമായ സഹകരണത്തിലും സ്വയംഭരണത്തിലും വൈരുദ്ധ്യങ്ങളില്ലാതെ ഇന്ത്യ-യുഎസ് ബന്ധം ചരിത്രത്തിന്റെ ആശങ്കളെ മറികടന്ന്, സൗഹൃദത്തിന്റെ പാരന്പര്യത്തിൽ മുന്നോട്ടു പോവുകയാണെന്ന് മാറ്റിസ് പറഞ്ഞു.
നേരത്തേ, സേറ്റ് ഡിപ്പാർട്ട്മെന്റിലെ ഫോഗി ബോട്ടം ഹെഡ്ക്വാർട്ടേഴ്സിലെ അനുശോചന ബുക്കിൽ, യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു ബുഷിന്റെ നിര്യാണത്തിൽ നിർമലാ സീതാരാമൻ ദുഃഖം രേഖപ്പെടുത്തി. പിന്നീട് അലിംഗ്ടൺ നാഷണൽ സെമിത്തേരിയിലെ സൈനികസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.