ന്യൂഡൽഹി: ഡൽഹി സെക്രട്ടേറിയറ്റിനുള്ളിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു മുഖത്ത് മുളകുപൊടിയെറിഞ്ഞ് ആക്രമണം. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനുശേഷം കേജരിവാൾ സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസിൽ നിന്നു പുറത്തേക്കു വരുന്പോഴാ യിരുന്നു അനിൽകുമാർ ശർമ എന്നയാൾ മുളകുപൊടിയെറിഞ്ഞത്. കണ്ണട വച്ചിരുന്നതിനാൽ മുഖ്യമന്ത്രിയുടെ കണ്ണിൽ മുളകുപൊടി വീണില്ല. എന്നാൽ, ബഹളത്തിനിടെ അദ്ദേഹത്തിന്റെ കണ്ണട നിലത്തു വീണുടഞ്ഞു.
ഡൽഹി നരൈന സ്വദേശിയായ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താൻ ജയിലിനു പുറത്തിറങ്ങിയാലുടൻ കേജരിവാളിനെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിയും പോലീസിന്റെ പിടിയിലിരുന്ന് ശർമ മുഴക്കി.
കേജരിവാളിന്റെ മുറിക്കു പുറത്ത് ഒരു കൈയിൽ മുഖ്യമന്ത്രിക്കുള്ള കത്തും മറുകൈയിൽ മുളകുപൊടിയുമായാണ് ശർമ കാത്തു നിന്നത്. ഗുഡ്കയുടെ പായ്ക്കറ്റിലാക്കിയാണ് മുളകുപൊടി കൊണ്ടുവന്നത്. കേജരിവാൾ പുറത്തേക്കിറങ്ങിയപ്പോൾ നിങ്ങളിലാണ് എന്റെ പ്രതീക്ഷ എന്നു പറഞ്ഞ് ശർമ കേജരിവാളിന്റെ പാദങ്ങളിൽ തൊടാൻ കുനിഞ്ഞു. തടഞ്ഞുകൊണ്ട് കേജരിവാൾ പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴാണ് ഇയാൾ കൈയിൽ കരുതിയിരുന്ന മുളകുപൊടി മുഖ്യമന്ത്രിയുടെ മുഖത്തേക്കെറിഞ്ഞത്. ആക്രമണം ഡൽഹി പോലീസും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.
ഡൽഹി നരൈന സ്വദേശിയായ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താൻ ജയിലിനു പുറത്തിറങ്ങിയാലുടൻ കേജരിവാളിനെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിയും പോലീസിന്റെ പിടിയിലിരുന്ന് ശർമ മുഴക്കി.
കേജരിവാളിന്റെ മുറിക്കു പുറത്ത് ഒരു കൈയിൽ മുഖ്യമന്ത്രിക്കുള്ള കത്തും മറുകൈയിൽ മുളകുപൊടിയുമായാണ് ശർമ കാത്തു നിന്നത്. ഗുഡ്കയുടെ പായ്ക്കറ്റിലാക്കിയാണ് മുളകുപൊടി കൊണ്ടുവന്നത്. കേജരിവാൾ പുറത്തേക്കിറങ്ങിയപ്പോൾ നിങ്ങളിലാണ് എന്റെ പ്രതീക്ഷ എന്നു പറഞ്ഞ് ശർമ കേജരിവാളിന്റെ പാദങ്ങളിൽ തൊടാൻ കുനിഞ്ഞു. തടഞ്ഞുകൊണ്ട് കേജരിവാൾ പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴാണ് ഇയാൾ കൈയിൽ കരുതിയിരുന്ന മുളകുപൊടി മുഖ്യമന്ത്രിയുടെ മുഖത്തേക്കെറിഞ്ഞത്. ആക്രമണം ഡൽഹി പോലീസും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.