ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിലൂടെ ശബരിമലയെ സംരക്ഷിക്കാനുള്ള ജനകീയ മുന്നേറ്റത്തെ തടയാം എന്നാണു കരുതുന്നതെങ്കിൽ പിണറായി വിജയനു തെറ്റുപറ്റിയെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ശബരിമലയിലെ ആചാരങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന അയ്യപ്പഭക്തർക്കൊപ്പം ബിജെപി ഉറച്ചുനിൽക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
ശബരിമല വിഷയം പിണറായി സർക്കാർ കൈകാര്യം ചെയ്യുന്നത് അങ്ങേയറ്റം നിരാശപ്പെടുത്തുന്ന വിധത്തിലാണ്. ചെറിയ പെണ്‍കുട്ടികളെയും അമ്മമാരെയും പ്രായമായവരെയും മനുഷ്യത്വമില്ലാത്ത വിധത്തിലാണ് കേരള പോലീസ് കൈകാര്യം ചെയ്യുന്നത്. ഭക്ഷണവും വെള്ളവും വിശ്രമിക്കാൻ സ്ഥലവും ശുചിമുറിയും ഒരുക്കാതെ തീർഥാടനകാലത്തെ ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
ഭക്തർക്കു വിശ്രമിക്കാനുള്ള ഇടങ്ങളിൽ പോലീസ് വെള്ളമൊഴിച്ചിടുന്നതായി റിപ്പോർട്ടുകളുണ്ട്. പന്നികൾക്കിടയിലും അഴുക്കുകൂനയിലുമാണ് ഭക്തർക്ക് കഴിയേണ്ടിവരുന്നത്. സോവ്യറ്റ് തൊഴിലാളി ലായങ്ങളിലെന്ന പോലെയാണ് അയ്യപ്പഭക്തരെ കൈകാര്യം ചെയ്യുന്നത്. ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ എൽഎഡിഎഫിനെ അനുവദിക്കില്ലെന്നും അമിത് ഷാ മുന്നറിയിപ്പു നൽകി.
ശബരിമല വിഷയം പിണറായി സർക്കാർ കൈകാര്യം ചെയ്യുന്നത് അങ്ങേയറ്റം നിരാശപ്പെടുത്തുന്ന വിധത്തിലാണ്. ചെറിയ പെണ്‍കുട്ടികളെയും അമ്മമാരെയും പ്രായമായവരെയും മനുഷ്യത്വമില്ലാത്ത വിധത്തിലാണ് കേരള പോലീസ് കൈകാര്യം ചെയ്യുന്നത്. ഭക്ഷണവും വെള്ളവും വിശ്രമിക്കാൻ സ്ഥലവും ശുചിമുറിയും ഒരുക്കാതെ തീർഥാടനകാലത്തെ ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
ഭക്തർക്കു വിശ്രമിക്കാനുള്ള ഇടങ്ങളിൽ പോലീസ് വെള്ളമൊഴിച്ചിടുന്നതായി റിപ്പോർട്ടുകളുണ്ട്. പന്നികൾക്കിടയിലും അഴുക്കുകൂനയിലുമാണ് ഭക്തർക്ക് കഴിയേണ്ടിവരുന്നത്. സോവ്യറ്റ് തൊഴിലാളി ലായങ്ങളിലെന്ന പോലെയാണ് അയ്യപ്പഭക്തരെ കൈകാര്യം ചെയ്യുന്നത്. ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ എൽഎഡിഎഫിനെ അനുവദിക്കില്ലെന്നും അമിത് ഷാ മുന്നറിയിപ്പു നൽകി.