ശ്രീനഗർ: കാഷ്മീരിൽ നാഷണൽ കോൺഫറൻസിന്റെ പിന്തുണയോടെ പിഡിപി-കോൺഗ്രസ് സർക്കാരിനു നീക്കമാരംഭിച്ചു. മൂന്നു പാർട്ടികളുടെയും നേതാക്കൾ ഇക്കാര്യം സ്ഥിരീകരിച്ചു. കാഷ്മീർ നിലവിൽ ഗവർണർഭരണത്തിലാണ്. ഡിസംബർ 19ന് ഗവർണർഭരണത്തിന്റെ കാലാവധി തീരും. ബിജെപി പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് ജൂൺ 16നാണ് മെഹബൂബ മുഫ്തി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.
25 അംഗങ്ങളുള്ള ബിജെപിയുടെ പിന്തുണയോടെ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങളും നടന്നുവരുന്നുണ്ട്. പീപ്പിൾസ് കോൺഫറൻസിന് രണ്ടംഗങ്ങളാണുള്ളത്. പിഡിപിയിലെ വിമതരെ കൂടെക്കൂട്ടി 44 പേരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്.
ബിജെപി പിന്തുണയോടെ ഇനിയൊരു സർക്കാരുണ്ടാക്കുന്നതിനു തടയിടാനാണ് കോൺഗ്രസ്, പിഡിപി, നാഷണൽ കോൺഫറൻസ് പാർട്ടികളുടെ നീക്കം. പിഡിപിയും കോൺഗ്രസും ചേർന്ന് സർക്കാരുണ്ടാക്കുകയും നാഷണൽ കോൺഫറൻസ് പുറത്തുനിന്നു പിന്തുണ നല്കുകയും ചെയ്യാനാണു നീക്കം. 87 അംഗ സഭയിൽ പിഡിപിക്ക് 28 എംഎൽഎമാരാണുള്ളത്. നാഷണൽ കോൺഫറൻസിന് 15ഉം കോൺഗ്രസിന് 12ഉം എംഎൽഎമാരുണ്ട്. മൂന്നു പാർട്ടികളും ചേർന്നാൽ 55 പേരുടെ പിന്തുണയാകും. പിഡിപി-കോൺഗ്രസ് സഖ്യം യാഥാർഥ്യമായാൽ മെഹ്ബുബ മുഫ്തിക്കു പകരം മറ്റൊരു മുതിർന്ന പിഡിപി നേതാവാകും മുഖ്യമന്ത്രിയാകുക. 2002 മുതൽ 2007 വരെ കാഷ്മീരിൽ പിഡിപിയും കോൺഗ്രസും സഖ്യത്തിലാണു ഭരിച്ചത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പിഡിപിക്ക് നാഷണൽ കോൺഫറൻസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി പിഡിപി സഖ്യമുണ്ടാക്കുകയായിരുന്നു.
ഇതിനിടെ, ബാരാമുള്ളയിലെ പിഡിപി ലോക്സഭാംഗം മുസാഫിർ ഹുസൈൻ ബെയ്ഗ് പാർട്ടിക്കെതിരേ രംഗത്തെത്തി. സജ്ജാദ് ലോൺ നയിക്കുന്ന പീപ്പിൾസ് ഫ്രണ്ടിൽ ചേരുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നു ബെയ്ഗ് ഇന്നലെ പറഞ്ഞു.
25 അംഗങ്ങളുള്ള ബിജെപിയുടെ പിന്തുണയോടെ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങളും നടന്നുവരുന്നുണ്ട്. പീപ്പിൾസ് കോൺഫറൻസിന് രണ്ടംഗങ്ങളാണുള്ളത്. പിഡിപിയിലെ വിമതരെ കൂടെക്കൂട്ടി 44 പേരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്.
ബിജെപി പിന്തുണയോടെ ഇനിയൊരു സർക്കാരുണ്ടാക്കുന്നതിനു തടയിടാനാണ് കോൺഗ്രസ്, പിഡിപി, നാഷണൽ കോൺഫറൻസ് പാർട്ടികളുടെ നീക്കം. പിഡിപിയും കോൺഗ്രസും ചേർന്ന് സർക്കാരുണ്ടാക്കുകയും നാഷണൽ കോൺഫറൻസ് പുറത്തുനിന്നു പിന്തുണ നല്കുകയും ചെയ്യാനാണു നീക്കം. 87 അംഗ സഭയിൽ പിഡിപിക്ക് 28 എംഎൽഎമാരാണുള്ളത്. നാഷണൽ കോൺഫറൻസിന് 15ഉം കോൺഗ്രസിന് 12ഉം എംഎൽഎമാരുണ്ട്. മൂന്നു പാർട്ടികളും ചേർന്നാൽ 55 പേരുടെ പിന്തുണയാകും. പിഡിപി-കോൺഗ്രസ് സഖ്യം യാഥാർഥ്യമായാൽ മെഹ്ബുബ മുഫ്തിക്കു പകരം മറ്റൊരു മുതിർന്ന പിഡിപി നേതാവാകും മുഖ്യമന്ത്രിയാകുക. 2002 മുതൽ 2007 വരെ കാഷ്മീരിൽ പിഡിപിയും കോൺഗ്രസും സഖ്യത്തിലാണു ഭരിച്ചത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പിഡിപിക്ക് നാഷണൽ കോൺഫറൻസ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി പിഡിപി സഖ്യമുണ്ടാക്കുകയായിരുന്നു.
ഇതിനിടെ, ബാരാമുള്ളയിലെ പിഡിപി ലോക്സഭാംഗം മുസാഫിർ ഹുസൈൻ ബെയ്ഗ് പാർട്ടിക്കെതിരേ രംഗത്തെത്തി. സജ്ജാദ് ലോൺ നയിക്കുന്ന പീപ്പിൾസ് ഫ്രണ്ടിൽ ചേരുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നു ബെയ്ഗ് ഇന്നലെ പറഞ്ഞു.