ലണ്ടൻ: ബ്രെക്സിറ്റ് നടപ്പായശേഷം രൂപീകരിക്കുന്ന കുടിയേറ്റ നയത്തിൽ ക്വോട്ടാ സന്പ്രദായം ഒഴിവാക്കുമെന്നും യോഗ്യതയ്ക്കും കഴിവിനും പ്രാധാന്യം നൽകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. പുതിയ നയം ഇന്ത്യയിൽനിന്നു കുടിയേറാൻ ആഗ്രഹിക്കുന്നവർക്കു ഗുണകര മാകും.
ഡൽഹിയിൽനിന്നുള്ള സോഫ്റ്റ്വെയർ ഡെവലപ്പർമാരെയും സിഡ്നിയിൽ നിന്നുള്ള എൻജിനീയർമാരെയും മറികടന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ അംഗങ്ങൾക്ക് പ്രത്യേക ക്വോട്ട നൽകില്ല. ബ്രെക്സിറ്റ് നടപ്പായാൽ രാജ്യത്ത് ആരു വരണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിനായിരിക്കും. യോഗ്യതയില്ലെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കു മുൻഗണന നൽകുന്ന പതിവ് അവസാനിപ്പിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയുടെ യോഗത്തിൽ അവർ പറഞ്ഞു.
ഇതിനിടെ ബ്രെക്സിറ്റ് ചർച്ചകൾക്കായി തെരേസാ മേ ഇന്നു ബ്രസൽസിനു തിരിക്കും. ബ്രെക്സിറ്റ് കരടു രേഖ സംബന്ധിച്ച ഭിന്നതയുടെ പേരിൽ അവർക്കെതിരേ അവിശ്വാസത്തിനു നീക്കമുണ്ടെങ്കിലും ആവശ്യത്തിന് എംപിമാരുടെ പിന്തുണ കിട്ടിയിട്ടില്ലെന്നാണു റിപ്പോർട്ട്.
ഡൽഹിയിൽനിന്നുള്ള സോഫ്റ്റ്വെയർ ഡെവലപ്പർമാരെയും സിഡ്നിയിൽ നിന്നുള്ള എൻജിനീയർമാരെയും മറികടന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ അംഗങ്ങൾക്ക് പ്രത്യേക ക്വോട്ട നൽകില്ല. ബ്രെക്സിറ്റ് നടപ്പായാൽ രാജ്യത്ത് ആരു വരണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിനായിരിക്കും. യോഗ്യതയില്ലെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കു മുൻഗണന നൽകുന്ന പതിവ് അവസാനിപ്പിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രിയുടെ യോഗത്തിൽ അവർ പറഞ്ഞു.
ഇതിനിടെ ബ്രെക്സിറ്റ് ചർച്ചകൾക്കായി തെരേസാ മേ ഇന്നു ബ്രസൽസിനു തിരിക്കും. ബ്രെക്സിറ്റ് കരടു രേഖ സംബന്ധിച്ച ഭിന്നതയുടെ പേരിൽ അവർക്കെതിരേ അവിശ്വാസത്തിനു നീക്കമുണ്ടെങ്കിലും ആവശ്യത്തിന് എംപിമാരുടെ പിന്തുണ കിട്ടിയിട്ടില്ലെന്നാണു റിപ്പോർട്ട്.