ദുബായ്: ബിസിസിഐ 500 കോടി രൂപ നഷ്ടപരിഹാരം നല്‍കണെമന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന് നല്കിയ ഹർജി ഐസിസി തള്ളി. രാഷ്ട്രീയ നിപാടുകളുടെ പേരിൽ പാക്കിസ്ഥാനുമായുള്ള പരമ്പരകളില്‍ നിന്ന് ഇന്ത്യ പിന്മാറിയത് മൂലം തങ്ങള്‍ക്ക് വലിയ നഷ്ടമാണുണ്ടായതെന്നും 500 കോടി ഇന്ത്യൻ രൂപ പാക്കിസ്ഥാന്റെ ആവശ്യം.
മൂന്ന് ദിവസം നീണ്ടു നിന്ന വാദത്തിന് ഒടുവിലാണ് ബിസിസിഐക്കെതിരായ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഹര്‍ജി തള്ളാന്‍ ഐസിസി തീരുമാനിച്ചത്.കരാര്‍ അനുസരിച്ച് 2015നും 2023നും ഇടയില്‍ ആറ് പരമ്പരകള്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. തുടക്കത്തില്‍ പാക്കിസ്ഥാനിലായിരിക്കും മത്സരങ്ങള്‍. എന്നാല്‍ കളിക്കാന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്നാണു ബിസിസിഐ പറയുന്നത്. പാക്കിസ്ഥാനില്‍ നടത്തേണ്ട ആദ്യ പരമ്പര പൊതുവേദിയിൽ നടത്താമെന്ന നിര്‍ദേശം ഇന്ത്യ സ്വീകരിച്ചില്ലെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാൻ നജം സേത്തി ചൂണ്ടിക്കാട്ടി. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് അവസാനിപ്പിക്കാതെ കളിക്കാനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടാറുള്ളത്. ബിസിസിഐക്ക് വേണ്ടി ഹാജരായത് ഇയാന്‍ മില്‍സാണ്.
പാക്കിസ്ഥാന്റെ ഹർജി ഐസിസി തള്ളി
12:33 AM Nov 21, 2018 | Deepika.com