മുംബൈ: റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ശാന്തമായി കഴിഞ്ഞു. വിവാദ വിഷയങ്ങൾ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടുകൊണ്ടാണ് ഒത്തുതീർപ്പ്. ഒൻപതു മണിക്കൂർ നീണ്ടു യോഗം. രാജിയും ബഹളവും ഒന്നുമുണ്ടായില്ല.
റിസർവ് ബാങ്കിന്റെ മൂലധനഘടന പഠിക്കാൻ വിദഗ്ധ കമ്മിറ്റിയെ വയ്ക്കും. കമ്മിറ്റിയിൽ ആരെയൊക്കെ വേണം, എന്തൊക്കെ പഠിക്കണം എന്നിവ റിസർവ് ബാങ്കും ധനമന്ത്രാലയവും സംയുക്തമായി തീരുമാനിക്കും. ചെറുകിട-നാമമാത്ര വ്യവസായ യൂണിറ്റുകളുടെ 25 കോടി രൂപവരെയുള്ള കടങ്ങൾ പുനഃക്രമീകരിക്കാൻ റിസർവ് ബാങ്ക് ഒരു സ്കീം തയാറാക്കും. ബാങ്കുകളുടെ ധനകാര്യ സുസ്ഥിതി ഉറപ്പാക്കി മാത്രമാകും സ്കീം.
കടക്കെണിമൂലം വിഷമിക്കുന്ന ബാങ്കുകൾക്കു മൂലധനം വർധിപ്പിക്കാൻ ഒരു വർഷം കൂടി സമയം നൽകും. ബാങ്കുകളുടെ മറ്റു പ്രശ്നങ്ങൾ റിസർവ് ബാങ്ക് പരിഗണിക്കാനും ധാരണയായി.
റിസർവ് ബാങ്കിന്റെ മൂലധനഘടന പഠിക്കാൻ വിദഗ്ധ കമ്മിറ്റിയെ വയ്ക്കും. കമ്മിറ്റിയിൽ ആരെയൊക്കെ വേണം, എന്തൊക്കെ പഠിക്കണം എന്നിവ റിസർവ് ബാങ്കും ധനമന്ത്രാലയവും സംയുക്തമായി തീരുമാനിക്കും. ചെറുകിട-നാമമാത്ര വ്യവസായ യൂണിറ്റുകളുടെ 25 കോടി രൂപവരെയുള്ള കടങ്ങൾ പുനഃക്രമീകരിക്കാൻ റിസർവ് ബാങ്ക് ഒരു സ്കീം തയാറാക്കും. ബാങ്കുകളുടെ ധനകാര്യ സുസ്ഥിതി ഉറപ്പാക്കി മാത്രമാകും സ്കീം.
കടക്കെണിമൂലം വിഷമിക്കുന്ന ബാങ്കുകൾക്കു മൂലധനം വർധിപ്പിക്കാൻ ഒരു വർഷം കൂടി സമയം നൽകും. ബാങ്കുകളുടെ മറ്റു പ്രശ്നങ്ങൾ റിസർവ് ബാങ്ക് പരിഗണിക്കാനും ധാരണയായി.