ന്യൂഡൽഹി: പ്രളയ ദുരിതം നേരിടാൻ കേരളം ചോദിച്ച കേന്ദ്രസഹായം കണക്കും റിപ്പോർട്ടും ചോദിച്ച് മുടക്കി വച്ച കേന്ദ്ര സർക്കാർ കർണാടകത്തിലേക്ക് പ്രളയ ദുരിതാശ്വാസത്തിന് കൈയയച്ചു നൽകുന്നു. കേന്ദ്ര ആഭ്യന്ത്രര മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതല സമിതി യോഗത്തിൽ 546.21 കോടി രൂപ അധിക സഹായം നൽകാൻ തീരുമാനിച്ചു. പ്രളയം നേരിട്ട കേരളത്തിന് നയപരമായ അലിഖിത തീരുമാനത്തിന്റെ പേരിൽ വിദേശ സഹായവും കേന്ദ്രം മുടക്കിയിരുന്നു. കേന്ദ്രസഹായത്തിനായി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കേരളത്തോടു നിർദേശിച്ചിരുന്നത്.
ഇതുവരെ 600 കോടി രൂപയാണ് കേരളത്തിന് അടിയന്തര സഹായമായി കേന്ദ്രം നൽകിയത്. 4957 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടു കേരളം വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ട് നൽകിയാൽ ഉടൻ സഹായം അനുവദിക്കാമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. കേരളത്തിനുള്ള അധിക സഹായധനത്തിന്റെ കാര്യം ഇന്നലെ ചേർന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് നേരത്തേ സൂചന നൽകിയിരുന്നെങ്കിലും ആ വിഷയത്തിൽ തീരുമാനം ഉണ്ടായതായി ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കൃഷിമന്ത്രി രാധാ മോഹൻ സിംഗ്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മൂന്നു മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
സെബി മാത്യു
ഇതുവരെ 600 കോടി രൂപയാണ് കേരളത്തിന് അടിയന്തര സഹായമായി കേന്ദ്രം നൽകിയത്. 4957 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടു കേരളം വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ട് നൽകിയാൽ ഉടൻ സഹായം അനുവദിക്കാമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. കേരളത്തിനുള്ള അധിക സഹായധനത്തിന്റെ കാര്യം ഇന്നലെ ചേർന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് നേരത്തേ സൂചന നൽകിയിരുന്നെങ്കിലും ആ വിഷയത്തിൽ തീരുമാനം ഉണ്ടായതായി ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കൃഷിമന്ത്രി രാധാ മോഹൻ സിംഗ്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മൂന്നു മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
സെബി മാത്യു