അമൃത്സർ: പഞ്ചാബിലെ അമൃത്സറിനടുത്ത് നിരങ്കാരി ഭവനിലുണ്ടായ ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.
നിരങ്കാരി ഭവനിൽ ആക്രമണത്തിന് ഉപയോഗിച്ച ഗ്രനേഡ് പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറിയിൽ നിർമിച്ചതിനു സമാനമാണെന്ന് അമീരന്ദർ പറഞ്ഞു. കഴിഞ്ഞ മാസം പഞ്ചാബിൽ സമാനമായ എച്ച്ജി 84 ഗ്രനേഡുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. മന്ത്രി നവജ്യോത് സിദ്ദു, പിപിസിസി അധ്യക്ഷൻ സുനിൽ ജാഖർ എന്നിവർക്കൊപ്പമാണ് അമരീന്ദർ സിംഗ് ആക്രമണം നടന്ന നിരങ്കാരി ഭവൻ സന്ദർശിച്ചത്.
നിരങ്കാരി ഭവനിൽ ആക്രമണത്തിന് ഉപയോഗിച്ച ഗ്രനേഡ് പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറിയിൽ നിർമിച്ചതിനു സമാനമാണെന്ന് അമീരന്ദർ പറഞ്ഞു. കഴിഞ്ഞ മാസം പഞ്ചാബിൽ സമാനമായ എച്ച്ജി 84 ഗ്രനേഡുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. മന്ത്രി നവജ്യോത് സിദ്ദു, പിപിസിസി അധ്യക്ഷൻ സുനിൽ ജാഖർ എന്നിവർക്കൊപ്പമാണ് അമരീന്ദർ സിംഗ് ആക്രമണം നടന്ന നിരങ്കാരി ഭവൻ സന്ദർശിച്ചത്.