ന്യൂഡൽഹി: പിറവം പള്ളി തർക്ക ക്കേസിൽ വിധി നടപ്പിലാക്കാത്തതിനു സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പിറവം പള്ളിയുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ മൂന്നു മാസത്തിനകം തീർപ്പാക്കാൻ കോടതി നിർദേശിച്ചു. മതപരമായ ഇത്തരം തർക്കങ്ങൾ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്നും ജസ്റ്റീസ് അരുണ് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പിറവം പള്ളി അടക്കം മലങ്കര സഭയിലെ പള്ളികൾ 1934ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്നാണ് ഏപ്രിൽ 19നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ഇതു നടപ്പിലാക്കാത്തതിനു സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗമാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. എന്നാൽ, ഇതു രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള അധികാര തർക്കമാണെന്നു കോടതി നിരീക്ഷിച്ചു. മതപരമായ വിഷയങ്ങളിൽ കോടതിയലക്ഷ്യ നടപടിയെടുക്കുന്നത് ഗുണകരമല്ല. ക്ഷേത്രങ്ങളിലും പള്ളികളിലും പണം കുമിഞ്ഞുകൂടുന്നു. ഇതാണ് അധികാര തർക്കത്തിനും കൈയാങ്കളിക്കും പ്രധാന കാരണമാകുന്നതെന്നും രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
പിറവം പള്ളി അടക്കം മലങ്കര സഭയിലെ പള്ളികൾ 1934ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്നാണ് ഏപ്രിൽ 19നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ഇതു നടപ്പിലാക്കാത്തതിനു സംസ്ഥാന ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗമാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. എന്നാൽ, ഇതു രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള അധികാര തർക്കമാണെന്നു കോടതി നിരീക്ഷിച്ചു. മതപരമായ വിഷയങ്ങളിൽ കോടതിയലക്ഷ്യ നടപടിയെടുക്കുന്നത് ഗുണകരമല്ല. ക്ഷേത്രങ്ങളിലും പള്ളികളിലും പണം കുമിഞ്ഞുകൂടുന്നു. ഇതാണ് അധികാര തർക്കത്തിനും കൈയാങ്കളിക്കും പ്രധാന കാരണമാകുന്നതെന്നും രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.