ജയ്പുർ: രാജസ്ഥാനിൽ വോട്ടർമാരുടെ പൾസ് അറിയാൻ മത്സരരംഗത്തുള്ളത് 19 ഡോക്ടർമാർ. ഇവരിൽ കാർഡിയാക് സർജന്മാർ, റേഡിയോ തെറാപ്പി സ്പെഷലിസ്റ്റുകൾ, ഫിസിഷ്യൻസ്, പ്രഫസർമാർ, ഡോക്ടറേറ്റ് ബിരുദധാരികൾ തുടങ്ങിയവർ ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു. കോൺഗ്രസ് ടിക്കറ്റിൽ 11 പേരും ബിജെപിയുടെ ഏഴു പേരും ഇത്തവണ മത്സരിക്കുന്നു.
2013ൽ 15 ഡോക്ടർമാരായിരുന്നു ജനവിധി തേടിയത്. കഴിഞ്ഞ തവണയും കോൺഗ്രസായിരുന്നു കൂടുതൽ ഡോക്ടർമാരെ സ്ഥാനാർഥികളാക്കിയത്. മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുമായുള്ള അടുപ്പം മുതലെടുക്കുകയെന്നതാണു പ്രമുഖ കക്ഷികളുടെ ലക്ഷ്യം.
2013ൽ 15 ഡോക്ടർമാരായിരുന്നു ജനവിധി തേടിയത്. കഴിഞ്ഞ തവണയും കോൺഗ്രസായിരുന്നു കൂടുതൽ ഡോക്ടർമാരെ സ്ഥാനാർഥികളാക്കിയത്. മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുമായുള്ള അടുപ്പം മുതലെടുക്കുകയെന്നതാണു പ്രമുഖ കക്ഷികളുടെ ലക്ഷ്യം.