റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിന്റെ വിചാരണവേളയിൽ ആർജെഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് ഇന്നലെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരായില്ല.
അനാരോഗ്യം മൂലം ഹാജരാകാനാവില്ലെന്നു ലാലു കോടതിയെ അറിയിക്കുകയായിരുന്നു. അതേസമയം, കേസിലെ പ്രതികളും മുൻ എംപിമാരുമായ ജഗദീഷ് ശർമ, ആർ.കെ. റാണ, മൂന്ന് ഐഎഎസ് ഓഫീസർമാർ തുടങ്ങിയവർ ഇന്നലെ പ്രത്യേക ജഡ്ജി പ്രദീപ് കുമാർ മുന്പാകെ ഹാജരായി. 1990ൽ ദൊരന്ത ട്രഷറിയിൽനിന്ന് 139.35 കോടി രൂപ ലാലു അനധികൃതമായി പിൻവലിച്ചുവെന്നാണു കേസ്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റു നാലു കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ കസ്റ്റഡിയിലാണ് ലാലു.ഇതിനിടെ, പ്രമേഹത്തിനും രക്തസമ്മർദത്തിനും രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സതേടിയ ലാലുവിന് എഴുന്നേറ്റു നിൽക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ടെന്നാണു ഡോക്ടർമാർ പറയുന്നത്.
അനാരോഗ്യം മൂലം ഹാജരാകാനാവില്ലെന്നു ലാലു കോടതിയെ അറിയിക്കുകയായിരുന്നു. അതേസമയം, കേസിലെ പ്രതികളും മുൻ എംപിമാരുമായ ജഗദീഷ് ശർമ, ആർ.കെ. റാണ, മൂന്ന് ഐഎഎസ് ഓഫീസർമാർ തുടങ്ങിയവർ ഇന്നലെ പ്രത്യേക ജഡ്ജി പ്രദീപ് കുമാർ മുന്പാകെ ഹാജരായി. 1990ൽ ദൊരന്ത ട്രഷറിയിൽനിന്ന് 139.35 കോടി രൂപ ലാലു അനധികൃതമായി പിൻവലിച്ചുവെന്നാണു കേസ്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റു നാലു കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ കസ്റ്റഡിയിലാണ് ലാലു.ഇതിനിടെ, പ്രമേഹത്തിനും രക്തസമ്മർദത്തിനും രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സതേടിയ ലാലുവിന് എഴുന്നേറ്റു നിൽക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ടെന്നാണു ഡോക്ടർമാർ പറയുന്നത്.